തേപ്പുപാറ–പുതുമല പാത തകർന്നു
text_fieldsഅടൂര്‍: പൊങ്ങിയും താഴ്ന്നും കുലുങ്ങിയും മന്ദംമന്ദം സഞ്ചരിക്കേണ്ടവർ മാത്രം തേപ്പുപാറ- പുതുമല പാതയിലൂടെ വന്നാൽ മതി. തേപ്പുപാറ മുതൽ കരിഞ്ചേറ്റിൽവരെയുള്ള ഒരു കിലോമീറ്ററാണ് വൻകുഴികൾ രൂപപ്പെട്ട് തകർന്നു കിടക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഠക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തേപ്പുപാറ മുതല്‍ പുതുമലവരെയുള്ള നാല് കി.മീറ്റർ പാതക്ക് ആേൻറാ ആൻറണി എം.പി ഒരു കോടി 72 ലക്ഷം രൂപ അനുവദിപ്പിച്ച് 2018 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങിയെങ്കിലും ഇടക്ക് മുടങ്ങി. ‘മാധ്യമം’ വാർത്തയെ തുടർന്ന് പിന്നീട് പണി പുനരാരംഭിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതുമല മുതല്‍ കരിഞ്ചേറ്റില്വരെയുള്ള ഭാഗം ഭാഗികമായി പണി പൂർത്തീകരിച്ച് എം.പി ഉദ്ഘാടനം നടത്തുകയായിരുന്നു.
ബാക്കി ഗതാഗതയോഗ്യമാക്കണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും അടുത്ത തവണ തന്നെ വിജയിപ്പിച്ചാൽ പാത പണിതുതരാമെന്നായിരുന്നു എം.പിയുടെ വാഗ്ദാനം.ഈ പാതയരികിൽ എസ്.എൻ.ഐ.ടി കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. റോഡിെൻറ ശോച്യാവസ്ഥ മൂലം വർഷങ്ങൾക്കു മുമ്പ് നിർത്തിയ ബസ് സർവിസുകൾ പുനരാരംഭിച്ചെങ്കിലും വയോധികർ ഉൾെപ്പടെയുള്ളവർ ക്ലേശത്തിലാണ്. എം.പി ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്ന പ്രതീക്ഷയിലാണ് തദ്ദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.