മാലിന്യകേന്ദ്രമായി പത്തനംതിട്ട പുതിയ ബസ്സ്റ്റാൻഡ്
text_fieldsപത്തനംതിട്ട: ശുചീകരണം പേരിനു മാത്രമുള്ള വൃത്തിഹീനമായ ബസ്സ്റ്റാൻഡ്. പൊട്ടി പ്പൊളിഞ്ഞ ടോയ്ലറ്റ് കെട്ടിടം. മാലിന്യം നിറഞ്ഞ യാർഡ്. പൊടിശല്യവും രൂക്ഷം. പത്തനം തിട്ട പുതിയ ബസ്സ്റ്റാൻഡിെൻറ അവസ്ഥയാണിത്. ബസ് ജീവനക്കാർ ഭക്ഷണം കഴിച്ചശേഷം യാർഡിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. ഇത് കാക്കയും നായ്ക്കളും വലിച്ചുകൊണ്ട് േപാകുന്നത് പതിവുകാഴ്ചയാണ്. കച്ചവടക്കാർ മാലിന്യം ഒഴുക്കിവിടുന്നതും യാർഡിലേക്കുതന്നെ. തുറന്ന ഓടയിലെ മലിനജലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ടോയ്ലറ്റുകളിലെ ദുർഗന്ധം മൂലം ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ടോയ്ലറ്റ് ഭിത്തി മുഴുവൻ തകർന്നു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഭാഗത്ത് നഗരസഭ സ്ഥാപിച്ച തൂമ്പൂർമൂഴി മാലിന്യപ്ലാൻറിൽനിന്നുള്ള ദുർഗന്ധം യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുരിതമുണ്ടാക്കുന്നു. ശരിയായ രീതിയിൽ പ്ലാൻറ് സംരക്ഷിക്കാത്തതാണ് ദുർഗന്ധത്തിനു ഇടയാക്കുന്നത്. ചുറ്റും വളർന്ന് നിൽക്കുന്ന കാടും പ്രകാശിക്കാത്ത വൈദ്യുതി വിളക്കുകളും യാത്രക്കാർക്ക് ഭീഷണിയാണ്. വൈദ്യുതി വിളക്കിെൻറ തൂണുകളിൽ കാട് വളർന്നു. രാത്രിയായാൽ സ്റ്റാൻഡ് ഇരുട്ടിലാകും. തെരുവുനായ്ക്കളെ പേടിച്ചാണ് യാത്രക്കാർ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നത്. മഴക്കാലത്ത് കുടപിടിച്ചുവേണം നിൽക്കാൻ. ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധശല്യവും വർധിച്ചു. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ വിൽപനയും ഇവിടെ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.