താപനില: സുരക്ഷ മുന്നറിയിപ്പ് വീണ്ടും
text_fieldsപത്തനംതിട്ട: ജില്ലയിൽ താപനില കൂടിവരുന്നത് കണക്കിലെടുത്ത് കലക്ടർ പി.ബി. നൂഹിെൻറ അധ്യക്ഷതയിൽ ചേര്‍ന്ന അടിയന്തര യോഗം സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാവിലെ 11 മ ുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പൊലീസ്, ട്രാ ഫിക് ഉദ്യോഗസ്ഥർ, എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾ, റോഡ് പണിയിൽ ഏര്‍പ്പെട്ട തൊഴിലാളികൾ, കെട്ടിട നിര്‍മാണ തൊഴിലാളികൾ, മാധ്യമപ്രവര്‍ത്തകർ, കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ, വഴിയോര കച്ചവടക്കാർ, ഹോട്ടൽ തൊഴിലാളികൾ, ഇരുചക്ര വാഹനങ്ങളിൽ ഓണ്‍ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ തുടങ്ങി പുറംജോലികളിൽ ഏര്‍പ്പെട്ട എല്ലാവരും സുരക്ഷ മുന്നറിയിപ്പുകൾ കര്‍ശനമായി പാലിക്കണം.
അവധിക്കാലത്ത് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നിെല്ലന്ന് ഉറപ്പുവരുത്തണം. അവധിക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്ന സാഹചര്യം ഒഴിവാക്കണം. അഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ ദാതാക്കള്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പില്‍ മാര്‍ച്ച് 28 വരെ ജില്ലയില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് എല്ലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ മുന്നറിയിപ്പ് നല്കിട്ടുണ്ട്. തലകറക്കം, ഛര്‍ദി, തൊലിപ്പുറത്ത് തടിപ്പ്, നിറ വ്യത്യാസം, കിതപ്പ്, വിളര്‍ച്ച, ബോധക്ഷയം എന്നിവ സൂര്യാതപമേറ്റതിെൻറ ലക്ഷണങ്ങള്‍ ആവാം. രോഗിയെ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം. ജില്ലയില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൂര്യാതപം നേരിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സൂര്യാതപം, വരള്‍ച്ച എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയാനും അറിയിക്കാനും 04682222515/ 0468 2322515/ 8078808915 നമ്പറുകളില്‍ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.