ഹർത്താൽ പൂർണം; ജനം പെരുവഴിയിലായി
text_fieldsപത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ നഗരത്തിൽ പൂർണം. കടകമ്പോള ങ്ങൾ അടഞ്ഞുകിടന്നു. ചില കടകൾ തുറന്നത് അടപ്പിച്ചു. രാവിലെ സർവിസ് നടത്താൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെൻട്രൽ ജങ്ഷൻ, അബാൻ ജങ്ഷൻ എന് നിവിടങ്ങളിൽ തടഞ്ഞു. പൊലീസെത്തി പ്രവർത്തകരുമായി സംസാരിച്ചെങ്കിലും സർവിസ് നടത് താൻ പ്രവർത്തകർ അനുവദിച്ചില്ല. ഇതേ തുടർന്ന് ബസുകൾ തിരികെ ഡിപ്പോയിലേക്ക് കൊണ്ടുപോ യി.
സ്വകാര്യ ബസുകൾ ഒാടിയില്ല. ബസ് സ്റ്റാൻഡിനടുത്ത് ഒാട്ടം നടത്താൻ തുടങ്ങിയ ഒാേ ട്ടാ-ടാക്സി ഡ്രൈവർമാരെ സംഘടിച്ചെത്തിയവർ തടഞ്ഞു. പൊലീസ് ഇടപെട്ട് വാക്കേറ്റം അവസാനിപ്പിച്ചു. നഗരത്തിൽ തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ച ബാങ്കുകളും ക്ഷേമനിധി ഓഫിസും പ്രവർത്തകർ അടപ്പിച്ചു. ഹർത്താലിെൻറ ഭാഗമായി പ്രവർത്തകർ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, അഖിൽ അഴൂർ, എം.എം.പി ഹസൻ, എം.എ. സിദ്ദീഖ്, അഫ്സൽ വി. ഷേക്ക്, എം.ജി. കണ്ണൻ, സാമുവൽ കിഴക്കുപുറം, വി.ആർ. സോജി, കെ. ജാസിംകുട്ടി എന്നിവർ സംസാരിച്ചു.
തിരുവല്ല: കാസർകോട്ട് രണ്ട് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താൽ തിരുവല്ലയിൽ ജനത്തെ വലച്ചു. രാവിലെ ചില സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് സർവിസ് അവസാനിപ്പിച്ചു. രാവിലെ മുതൽ തുറന്നുപ്രവർത്തിച്ച കടകമ്പോളങ്ങളും ഹർത്താലനുകൂലികൾ അടപ്പിച്ചു. ചിലയിടങ്ങളിൽ വാക്കേറ്റവുമുണ്ടായി. കെ.എസ്.ആർ.ടി.സി ചില മേഖകളിൽ ഇടക്കിടെ സർവിസ് നടത്തി. ട്രെയിനിൽ പോകാനെത്തിയവരും വലഞ്ഞു. കച്ചേരിപ്പടിയിൽനിന്ന് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിലേക്ക് പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് വിശാഖ് വെൺപാല അധ്യക്ഷത വഹിച്ചു. ആർ. ജയകുമാർ, ഈപ്പൻ കുര്യൻ, റോബിൻ പരുമല, റോജി കാട്ടാശ്ശേരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, അഭിലാഷ്, ജെയ്സ്ൺ, അജി തമ്പാൻ എന്നിവർ സംസാരിച്ചു.
റാന്നി: റാന്നിയിൽ സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി സർവിസുകൾ ഭാഗികമായി നടത്തി. നഗരത്തിലെ സർക്കാർ ഒാഫിസുകൾ, കടകൾ എന്നിവ തുറന്നില്ല. റാന്നിയിലും വെച്ചൂച്ചിറയിലും ഹർത്താലനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. മാമുക്കിൽ തുറന്ന വാഹനഷോറൂമിനു മുന്നിൽ നിർത്തിയ കാറിന് പ്രവർത്തകർ ചെറിയതോതിൽ നാശനഷ്ടം വരുത്തി. ഉച്ചക്കുശേഷം വാഹനങ്ങൾ തടസ്സമില്ലാതെ ഓടി. ഹർത്താലിെൻറ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി വൈസ് പ്രസിഡൻറ് റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാജു മരുതിക്കൽ, എബ്രഹാം മാത്യു, സിബി താഴത്തില്ലത്ത്, അനിത അനിൽകുമാർ, ബെന്നി മാടത്തുംപടി, റിജോ റോയി തുടങ്ങിയവർ സംസാരിച്ചു.
അടൂരിൽ ഭാഗികം
അടൂർ: അടൂരിലും പരിസരങ്ങളിലും ഹർത്താൽ ഭാഗികമായിരുന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. കെ.എസ്.ആർ.ടി.സി ഏതാനും സർവിസ് നടത്തി. ഹർത്താലിനോടനുബന്ധിച്ച് അടൂരിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. വ്യാപാരിയെ സ്കൂട്ടറിലെത്തിയ സംഘം മർദിച്ചതായി പരാതി. അടൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഹന്തൂസ് കോർണർ ബേക്കറി ഉടമ അബ്ദുൽ ലത്തീഫിനെ സ്കൂട്ടറിൽ എത്തിയ മൂന്നംഗ സംഘം മർദിക്കുകയും കടയിൽകയറി അതിക്രമം കാട്ടിയതായും പരാതിയുണ്ട്. രാവിലെ 10ന് കടയുടെ മുന്നിൽ െവച്ച കവർ പാൽ അകത്തുവെക്കാൻ ഷട്ടർ തുറന്നപ്പോഴായിരുന്നു സംഭവം.
ഡിവൈ.എസ്.പിക്ക് പരാതി നൽകി. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് 18 സർവിസ് മാത്രമാണ് നടത്തിയത്. രാവിലെ ആറിന് ഹർത്താലനുകൂലികൾ പ്രതിഷേധവുമായി വന്നതോടെ സർവിസ് നിർത്തിവെക്കുകയായിരുന്നു. വിവാഹ-ആശുപത്രി വാഹനങ്ങളും ഒഴികെ തടഞ്ഞു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.നഗരത്തിൽ പലയിടത്തും കടയടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികളും കടയുടമകളുമായി തർക്കമുണ്ടായി. രാവിലെ ആറ് മുതൽ സെൻട്രൽ ജങ്ഷനിൽ ഹർത്താലനുകൂലികൾ വാഹനം തടഞ്ഞു.
സെൻട്രൽ ജങ്ഷനിൽ കേന്ദ്രീകരിച്ച പ്രവർത്തകർ പല സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ തുറന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം അടപ്പിച്ചു. വാഹനങ്ങൾ തടഞ്ഞത് പലപ്പോഴും തർക്കത്തിനിടയാക്കി. സർക്കാർ സ്ഥാപനങ്ങളും അടപ്പിച്ചു. താലൂക്ക് ഒാഫിസിൽ 84 ജീവനക്കാരുള്ളതിൽ തഹസിൽദാർ ഉൾെപ്പടെ 31 പേർ ജോലിക്കെത്തി. അടൂർ നിയോജകമണ്ഡലത്തിെൻറ വിവിധ പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടപ്പിച്ചശേഷം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ അടൂർ സെൻറർ മൈതാനിയിൽ ഒത്തുചേർന്നാണ് പ്രകടനം നടത്തിയത്. യോഗം കെ.പി.സി.സി നിർവാഹ സമിതി അംഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജോസ് പെരിങ്ങനാട് അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, രാഹുൽ മാങ്കൂട്ടം, പഴകുളം ശിവദാസൻ, ഗീത ചന്ദ്രൻ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, രമ ജോഗീന്ദർ, ബിജു വർഗീസ്, എം.ആർ. ജയപ്രസാദ്, വിമൽ കൈതക്കൽ, ജി. മനോജ്, ഷിബു ചിറക്കരോട്ട്, ജിതിൻ ജി. നൈനാൻ, എൻ. കണ്ണപ്പൻ, ഗോപു കരുവാറ്റ, രതീഷ് സദാനന്ദൻ, അംജിത്, റെനോ പി. രാജൻ, ഫെന്നി നൈനാൻ, ജോബോയ് ജോസഫ്, നന്തു ഹരി, അലക്സ് കോയ്പുറത്ത്, ചൂരക്കോട് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.