ജില്ലയിൽ ക്വാറി–ക്രഷർ ഉടമകളിൽനിന്ന് റവന്യൂ വകുപ്പിന് കിട്ടാനുള്ളത് 1400 കോടി
text_fieldsപത്തനംതിട്ട: ജില്ലയിലെ ക്വാറികളിൽനിന്നും ക്രഷർ ഉടമകളിൽനിന്നും സീനിയറേജ് ഇന ത്തിൽ റവന്യൂ വകുപ്പിനു ലഭിക്കാനുള്ളത് 1400 കോടി. സർക്കാറിെൻറ ഉടമസ്ഥതയിലുള്ള പാ റ പൊട്ടിക്കുേമ്പാൾ സർക്കാറിലേക്കുള്ള തുക അടപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനാണ ്. ഇൗ തുക അടച്ചാൽ മാത്രമേ പെർമിറ്റ് പുതുക്കി നൽകാവൂ എന്ന നിയമം മുൻ ജിയോളജിസ്റ്റുകൾ പാലിച്ചിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യൻ തുക അടക്കാത്ത പെർമിറ്റ് ഉടമകൾക്ക് പെർമിറ്റും ലീസും പുതുക്കി നൽകിയിരുന്നില്ല. അതിനാൽ ക്വാറി ഉടമകൾ ഒന്നടങ്കം അദ്ദേഹത്തിനെതിരെ രംഗത്തുണ്ട്. സി.പി.എം നേതാക്കൾ ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തെ മാറ്റണമെന്ന നിലപാടിലാണ്.
അതേസമയം, ജില്ലയിലെ ഒരു സംസ്ഥാന കമ്മിറ്റി അംഗം ഇദ്ദേഹത്തെ മാറ്റരുതെന്ന് കാട്ടി സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. സീനിയറേജ് ഇനത്തിൽ സർക്കാറിനുള്ള തുക അടക്കാതെ ലീസും പെർമിറ്റും നൽകിെല്ലന്ന് ജിയോളജിസ്റ്റ് തീരുമാനം എടുത്ത് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ജില്ലയിലെ രണ്ട് വൻകിട ക്രഷറികൾക്ക് 2.25 കോടി അടക്കാൻ നോട്ടീസ് നൽകി. ക്രഷർ ഉടമകൾ ഹൈകോടതിയെ സമീപിച്ചെങ്കിലും ജിയോളജിസ്റ്റിെൻറ നടപടിക്രമം ശരിെവച്ച് കോടതി ഉത്തരവ് ഇറക്കി. ഒരാൾ ഒന്നേകാൽ കോടിയും കോടതി സാവകാശം നൽകിയതിനാൽ മറ്റൊരാൾ 70 ലക്ഷം രൂപയും അടച്ച ശേഷമാണ് പിഫോം നൽകിയത്. സീനിയറേജ് അടക്കാത്ത ക്വാറികൾ അളന്ന് തിട്ടപ്പെടുത്താൻ ജില്ലയിലെ തഹസിൽദാർമാർക്ക് കത്ത് നൽകി ഒരുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. അനധികൃത മണ്ണ്, പാറ, ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് കത്തും നൽകി.
തെറ്റായ മൈനിങ് പ്ലാനും കൂടുതൽ അളവും കാണിച്ച് ക്വാറി, ക്രഷർ ഉടമകൾ സമർപ്പിച്ച മൈനിങ് പ്ലാൻ തിരുത്താൻ നിർദേശം നൽകുകയും തിരുത്തി നൽകാത്ത അപേക്ഷകൾ നിരസിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. പെർമിറ്റ് പുതുക്കുേമ്പാൾ അളവിൽ കൂടുതൽ പൊട്ടിച്ചതിനു പിഴയൊടുക്കിയ ശേഷമേ പെർമിറ്റ് നൽകിയിരുന്നുള്ളൂ. 2018 ഡിസംബറിൽ അനധികൃത ഖനനത്തിന് 35 ലക്ഷം രൂപയും അനധികൃത പാറ സംഭരണത്തിന് 12 ലക്ഷവും അനധികൃത പാറകടത്തലിന് 5.25 ലക്ഷവും ജനുവരിയിൽ അനധികൃത ഖനനത്തിന് 18 ലക്ഷവും സംഭരണത്തിന് 2. 5 ലക്ഷവും അനധികൃത കടത്തലിന് ടിപ്പർ ഉടമകളിൽനിന്ന് 6.50 ലക്ഷവും ഇൗടാക്കി. മണ്ണ്, ചെങ്കല്ല് ഇനത്തിൽ 19 ലക്ഷവും പിഴയായി ഇൗടാക്കി. മുൻ ജിയോളജിസ്റ്റ് കൈക്കൂലികേസിൽ പിടിയിലായശേഷമാണ് ബിജു സെബാസ്റ്റ്യൻ ഇവിടെ ചാർജെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.