Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 6:33 AM GMT Updated On
date_range 12 Sep 2018 6:33 AM GMTപന്തളം വലിയകോയിക്കൽ ക്ഷേത്രത്തിെൻറ ഉൗട്ടുപുരയും അപകട ഭീഷണിയിൽ
text_fieldsbookmark_border
പന്തളം: അച്ചൻകോവിലാർ കരകവിഞ്ഞപ്പോൾ സംരക്ഷണഭിത്തി തകർന്ന പന്തളം വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിെൻറ വർഷങ്ങൾ പഴക്കമുള്ള ഉൗട്ടുപുരയും അപകട ഭീഷണിയിൽ. കടവിെൻറ ഇടതുഭാഗത്തുള്ള കൽക്കെട്ടും ശബരിമല സീസൺ കാലത്ത് സുരക്ഷ ഉദ്യോഗസ്ഥർ നിൽക്കുന്നിടത്തെ സംരക്ഷണഭിത്തിയും തകർന്നിരുന്നു. പൊക്കത്തിലുള്ള സംരക്ഷണഭിത്തിയുടെ താഴ്ഭാഗം അടർന്നു പോയതോടെയാണ് ഉൗട്ടുപുര അപകടത്തിലായത്. വെള്ളത്തിെൻറ കുത്തൊഴുക്കും ആറ്റിലൂടെ ഒലിച്ചുവന്ന വലിയ മരങ്ങളും ഇടിച്ചാകാം തടയണയോട് ചേർന്ന കൽക്കെട്ട് തകർന്നതെന്ന് കരുതുന്നു. സാധാരണ സമയത്തുതന്നെ ഇവിടെ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആറിെൻറ വളവുള്ള ഭാഗമായതിനാൽ ഒഴുക്ക് ക്ഷേത്രക്കടവിൻറ സംരക്ഷണഭിത്തിയിൽ തട്ടിയാണ് തിരിഞ്ഞുപോകുന്നത്. ശബരിമല സീസണിൽ പന്തളത്തെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് കുളിക്കാനുള്ള സൗകര്യം അച്ചൻകോവിലാറിെൻറ കടവുകളാണ്. നവംബർ 16ന് അടുത്ത മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തകർന്ന കടവുകൾ നന്നാക്കിയില്ലെങ്കിൽ തീർഥാടകർക്ക് കുളിക്കാൻ ബുദ്ധിമുട്ടാകും. തീർഥാടകർ കുളിക്കാനിറങ്ങുന്ന കൈപ്പുഴ പന്തപ്ലാവിൽ കടവ്, കൈപ്പുഴ ക്ഷേത്രക്കടവ് എന്നിവയും ചളിനിറഞ്ഞ് കിടക്കുകയാണ്. ചളിയും മണ്ണും നിറഞ്ഞതിനാൽ അച്ചൻകോവിലാറിെൻറ മിക്ക കടവുകളും ഉപയോഗശൂന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story