ഗതാഗത നിയമലംഘനം പതിവ്; അപകടം തുടർക്കഥ
text_fieldsകുഴൽമന്ദം: ദേശീയപാത കണ്ണനൂർ തോട്ടുപാലം ബസ് കാത്തരിപ്പു കേന്ദ്രത്തിനു സമീപം നടന്ന അപകടത്തിൽ ഒരാൾ മരണത്തിനിടയാക്കിയത് ഗതാഗത നിയമന ലംഘനം. നാലുവരിപ്പാതയിൽ ക്രോസിങ്ങും സർവിസ് റോഡും അനുവദിച്ചിട്ടുപോലും ട്രാഫിക് ലംഘനം പതിവാകുന്നു. ശനിയാഴ്ച നടന്ന അപകടത്തിൽ പെട്ടിഓട്ടോസമീപത്തുള്ള പാറമണൽ സംഭരണ കേന്ദ്രത്തിൽനിന്ന് മണൽ കയറ്റി ക്രോസിങ്ങിന് സൗകര്യമുണ്ടായിട്ടുപോലും തെറ്റായ ദിശയിലൂടെ വന്നതാണ് അപകടം ക്ഷണിച്ചുവരുത്തിയത്. സ്ഥല പരിചയമില്ലാത്ത ബൈക്ക് യാത്രികർ പാലക്കാട്ട്നിന്ന് ആലുവയിലേക്ക് പോകുംവഴിയാണ് എതിരെ വന്ന ഓട്ടോ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബൈക്ക് 20 മീറ്ററോളം നിരങ്ങി നീങ്ങി. ഇതിനിടയിലുണ്ടായ തീപ്പൊരിയിലാണ് ബൈക്ക് കത്തിയത്. ഇതിനിടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ബൈക്ക് കത്തുമ്പോൾ മരണപ്പെട്ട ജിൻസൺ ബൈക്കിനോട് ചേർന്ന് കിടക്കുകയായിരുന്നു. പല വാഹനങ്ങളും പോയെങ്കിലും നിർത്തിയില്ല. തുടർന്ന് മിനി ലോറിയുടെ ക്യാബിനിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതേ രീതിയിൽ വാളയാർ മുതൽ വടക്കുഞ്ചേരി വരെയുള്ള ഭാഗങ്ങളിൽ സർവിസ് റോഡ് ഉണ്ടായിട്ടും പ്രധാന പാതയിലൂടെ തെറ്റായ ദിശയിൽ വാഹനങ്ങൾ പോകുന്നത് പതിവാണ്. ബന്ധപ്പെട്ടവർ കർശന നടപടിയെടുക്കാത്തതാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.