ആനയിറക്കത്തിന് കൂച്ചുവിലങ്ങ്
text_fieldsവടക്കഞ്ചേരി: പീച്ചി വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമായ പാലക്കുഴി വിലങ്ങന്പ ാറ, തെരേസമുക്ക് ഭാഗത്ത് സ്ഥാപിച്ച 800 മീറ്റര്‍ സൗരോര്‍ജ വേലി ചാര്‍ജ് ചെയ്തു. പഞ്ചായത്ത് അംഗം മഞ്ജു സ്വിച്ച്ഓണ്‍ നിർവഹിച്ചു. താണിച്ചുവട് ഭാഗത്തെ വേലി പ്രവൃത്തി ഈ ആഴ്ച ആരംഭിക്കും. ഇതുകൂടി പൂര്‍ത്തിയായാല്‍ ആനയിറക്കത്തിന് വലിയ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ പോത്തുചാടി മുതല്‍ പനംകുറ്റി, കണിച്ചിപരുത, ഒളകര, പുല്ലംപരുത വരെ വേലി സ്ഥാപിച്ചിട്ടുണ്ട്. താണിച്ചുവട് ഭാഗത്തും അതിനുമുകളില്‍ പി.സി.ആറിലും വേലി സ്ഥാപിച്ചാല്‍ 15 കിലോമീറ്റര്‍ വനാതിര്‍ത്തി പൂര്‍ണമായും സൗരോര്‍ജ വേലിയാല്‍ സുരക്ഷിതമാക്കാമെന്നാണ് അധികൃതർ കരുതുന്നത്.
ആശ്രമത്തിന് മുകള്‍ഭാഗമായ പി.സി.എമ്മില്‍ രണ്ട് ദിവസമായി ആനയിറങ്ങി കൃഷി നശിപ്പിക്കുന്നതായി പരാതിയുണ്ട്. താണിച്ചുവട് വഴിയാണ് ആന മുകളിലേക്ക് കയറുന്നത്. ഇവിടെ കുറച്ചുഭാഗത്ത് സൗരോര്‍ജ വേലി അറ്റകുറ്റപ്പണികള്‍ മുടങ്ങിയിട്ടുണ്ട്. ഇത് അറ്റകുറ്റപ്പണി നടത്തിയാല്‍ പ്രശ്നത്തിന് പരിഹാരമാകും. പാലക്കുഴിയില്‍ കിടങ്ങ് കുഴിച്ച ഭാഗത്തുകൂടി മണ്ണിടിച്ച് ആനകള്‍ തോട്ടങ്ങളിലെത്തുന്നുമുണ്ട്. ഇവിടെയും വൈദ്യുതിവേലി വേണമെന്ന ആവശ്യം ശക്തമാണ്. താണിച്ചുവട് ഭാഗത്ത് ആറ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ലൈറ്റുകളും സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. 2700 മീറ്റര്‍ ദൂരം കൂടി വൈദ്യുതിവേലിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. താണിച്ചുവട്ടില്‍ വേലി സ്ഥാപിച്ചതിനുശേഷം മുകള്ഭാഗഞ്ഞെ ഒരു കിലോമീറ്ററിലെ അറ്റകുറ്റപ്പണിയും കിടങ്ങുള്ള പി.സി.ആറിൽ വേലി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.