Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിടപ്പാടം...

കിടപ്പാടം തകർന്നു; കണ്ണീർമഴ തോരാതെ സതീഷും കുടുംബവും

text_fields
bookmark_border
കിടപ്പാടം തകർന്നു; കണ്ണീർമഴ  തോരാതെ സതീഷും കുടുംബവും
cancel
camera_alt???????????????? ??????????????????? ????? ????????? ?????????

മുതലമട: നാഗർപാടത്ത് അർധരാത്രി മഴയിൽ വീട് തകർന്നു. ഉറങ്ങിക്കിടന്ന രണ്ട് വിദ്യാ ർഥികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സതീഷ് കുമാറിെൻറ ഭാര്യ വിജയകുമാരി, മക്ക ളായ അയന, അമയ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒരുമണിയോടെ കൂടിയാണ് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായത്. ജീർണാവസ്ഥയിലുള്ള വീട് വൻശബ്ദത്തോടെ നിലംപതിക്കുകയായിരുന്നു. മുറിക്കകത്ത് ഉറങ്ങിക്കിടന്ന വിജയകുമാരിയും മക്കളായ അമയ, അയന എന്നിവരും ശബ്ദം കേട്ട് എഴുന്നേറ്റ് വീടിനു പുറത്തേക്ക് പോകുന്നതിനുമുമ്പേ ദേഹത്തും കിടക്കയിലും ഓടുകൾ വീഴുകയാണുണ്ടായത്. പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിെൻറ വരാന്തയിലും ഹാളിലും കിടന്ന സതീഷ് കുമാർ, അമ്മ പാർവതി, സതീഷ് കുമാറിെൻറ സഹോദരൻ വിജയൻ എന്നിവർ ശബ്ദം കേട്ട് എഴുന്നേറ്റുവീടിന് പുറത്തേക്ക് ഓടിയതിനാൽ പരിക്കേറ്റില്ല. കഴിഞ്ഞ പ്രളയകാലത്ത് വീട് ജീർണാവസ്ഥയിലായതോടെ സഹായത്തിനായി പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചതല്ലാതെ ഇതുവരെ ഒരു സംഖ്യ പോലും ലഭിച്ചില്ലെന്ന് കരൾ രോഗിയായ സതീഷ് കുമാർ പറയുന്നു.

സതീഷിെൻറ ചികിത്സക്ക് മാത്രം പ്രതിമാസം ആറായിരത്തിലധികം രൂപ ചെലവുവരുന്നു. ഇതുമൂലമാണ് വീടിെൻറ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്തത്. കൂലിപ്പണിക്കാരിയായ വിജയകുമാരിയുടെ വരുമാനമാണ് ഭർത്താവിെൻറ ചികിത്സക്കും മക്കളുടെ പഠനത്തിനും ശാരീരികവെല്ലുവിളി നേരിടുന്ന വിജയൻ, അമ്മ എന്നിവരടങ്ങുന്ന കുടുംബത്തിെൻറ ചെലവിനും ഏക ആശ്രയം. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വീട് ലഭിക്കുമെന്നും മറുപടി മാത്രമാണ് പഞ്ചായത്ത് അധികൃതർ പറയുന്നതെന്ന് സതീഷ് കുമാർ പറയുന്നു. തകർന്നുപോയ വീടിനുപകരം തല ചായ്ക്കാൻ ഇടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് സതീഷും കുടുംബവും. മുതലമട ഒന്ന് വില്ലേജ് അധികൃതർ, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ തകർന്ന വീട് സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story