Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right117 കഞ്ചാവ് ചെടികൾ...

117 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

text_fields
bookmark_border
117 കഞ്ചാവ് ചെടികൾ നശിപ്പിച്ചു
cancel

പാലക്കാട്‌: അട്ടപ്പാടി മേലെ ഗൊട്ടിയാർകണ്ടി ഭാഗത്ത് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പര ിശോധനയിൽ 117 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 1200 അടി ഉയരത്തിൽ ഉൾവനത്തിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. ഓണത്തോടനുബന്ധിച്ച് അട്ടപ്പാടിയിൽ ലഹരിയൊഴുക്ക് തടയാൻ പാലക്കാട്‌ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ വി.പി. സുലേഷ് കുമാർ ആരംഭിച്ച ഓപറേഷൻ ഹാപ്പി ഓണം പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന. പിടികൂടിയ ചെടികൾ ആറടി മുതൽ എട്ട് അടി വരെ വലിപ്പമുള്ളവയായിരുന്നു. തോട്ടത്തിൽ നിന്ന് യൂറിയ ഉൾപ്പെടെയുള്ള വളങ്ങളും പണിയായുധങ്ങളും കണ്ടത്തിയിട്ടുണ്ട്.

ഇടുക്കിയിൽ നിന്ന് അട്ടപ്പാടിയിൽ താമസമാക്കിയ രണ്ടാളുകളാണ് തോട്ടത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യവും മയക്കുമരുന്നും സംബന്ധിച്ച് വിവരങ്ങൾ അറിയിക്കുന്നതിന് 9400069608, 9400069609 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും വിവരങ്ങൾ നൽകുന്നവർക്കു അർഹമായ പാരിതോഷികം നൽകുമെന്നും അസിസ്റ്റൻറ് എക്‌സൈസ് കമീഷണർ വേണുഗോപാലകുറുപ്പ് അറിയിച്ചു. സി.ഐ എം. രാകേഷ്, പ്രിവൻറീവ് ഓഫിസർ എ.കെ. സുമേഷ്, ആർ.എസ്. സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, കെ. സുരേഷ്, ബിനു കഞ്ചിക്കോട്, പുഷ്ക്കരൻ ബംഗ്ലപറമ്പിൽ ജോൺസൻ, ശ്രീലത, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ആർ. അരുൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story