കാടിറങ്ങി വന്യമൃഗങ്ങൾ; ഭീതിയിൽ മലയോരഗ്രാമങ്ങൾ
text_fieldsകല്ലടിക്കോട്: അത്യുഷ്ണം താങ്ങാനാവാതെ വന്യമൃഗങ്ങൾ കാടിറങ്ങിത്തുടങ്ങിയത് മലയോര ഗ്രാമങ്ങളിൽ ഭീതിയുടെ ഇരുൾ പരത്തുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിൽ കാട്ടാനകളും കാട്ടുപന്നികളും പുലിയും ജനവാസ മേഖലയിലിറങ്ങി സ്വതന്ത്ര വിഹാരം നടത്തുകയാണ്. കണക്കുപറമ്പ് സ്വദേശിയെ കാട്ടുപന്നി ആക്രമിച്ചതിന് പിറകെ പറക്കലടിയിൽ രണ്ടുപേരുടെ ആടുകളെ പുലി കടിച്ചുകൊന്നു.
ഒരാഴ്ചക്കാലമായി മൂന്നേക്കറിന് സമീപം മീൻവല്ലം, മുണ്ടനാട്, തുടിക്കോട്, പറക്കലടി എന്നിവിടങ്ങളിലും പരിസരങ്ങളിലും രാത്രി ഇരുട്ടിയാൽ കാടിറങ്ങുന്ന കാട്ടാനക്കൂട്ടം ജനവാസ മേഖലക്കടുത്ത കൃഷിയിടങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്നതും പതിവായി. വ്യാഴാഴ്ച പുലരും മുമ്പ് മുണ്ടനാട് മുണ്ടൻകുഴ സരസമ്മയുടെ മൂപ്പെത്തിയ തെങ്ങും കവുങ്ങും കാട്ടാനകൾ നശിപ്പിച്ചു.
ഇത്തരത്തിലുള്ള കൃഷി നാശങ്ങളും ഈ സ്ഥലങ്ങളിൽ പതിവാണ്. തീറ്റയും കുടിനീരും തേടിയാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നത്. വന്യമൃഗശല്യം തടയാൻ മുമ്പ് സൗരോർജ വേലി സ്ഥാപിച്ച സ്ഥലങ്ങളിൽ അവ ദുർബലമായി. പറക്കലടിക്കടുത്ത വനാതിർത്തിയിൽ പ്രതിരോധവേലിക്ക് പദ്ധതി ആവിഷ്കരിച്ചത് നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.