Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടിവെള്ളം...

കുടിവെള്ളം കിട്ടാക്കനി

text_fields
bookmark_border
കുടിവെള്ളം കിട്ടാക്കനി
cancel
camera_alt?????????? ?????????????????? ??????????????????? ????????? ????????????

കോങ്ങാട്: അത്യുഷ്ണത്തിൽ നാട് ചുെട്ടരിയുന്നതോടെ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ഉൾനാ ടൻ ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കോങ്ങാട് മേഖലയിലെ ഉയർന്ന പ്രദേശങ്ങളു ം താഴ്ന്ന പ്രദേശങ്ങളിലും പ്രധാന ജലസ്രോതസ്സുകൾ വരണ്ടു. കിണറുകളിലും കുളങ്ങളിലും തോ ടുകളിലും ജലസാന്നിധ്യംതന്നെ ഇല്ലാത്ത സ്ഥലങ്ങൾ നിരവധിയാണ്.

ചാത്തംകുളം, വീണ്ടപ്പാറ, കുണ്ടുവം പാടം, കോൽപ്പാടം, ലക്ഷംവീട്, ചല്ലിക്കൽ എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. ചുരുക്കം ചില സ്ഥലങ്ങളിൽ കുടിവെള്ളത്തിനായി നിത്യേന ആശ്രയിക്കുന്ന ചെറുകിട കുടിവെള്ള വിതരണ പദ്ധതികളുടെ ജല സ്രോതസ്സുകൾ വറ്റിയതോടെ അവയും പ്രവർത്തനരഹിതമായി. ശുദ്ധജല ക്ഷാമം കടുത്തതോടെ വിദൂരദിക്കുകളിൽനിന്ന് തലച്ചുമടായോ വാടക വാഹനങ്ങളിലോ കുടിവെള്ളമെത്തിക്കുവാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്.

കുടിനീരെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ
കോങ്ങാട്: കുടിനീരെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ സേവനമനസ്സോടെ രംഗത്ത്. വേനൽ കടുത്തതോടെ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വീണ്ടപ്പാറ സാന്ത്വനം എന്ന സ്ഥാപനത്തിെൻറ കീഴിലുള്ള സന്നദ്ധ പ്രവർത്തകർ കുടിവെള്ള വിതരണവുമായി രംഗത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ജലക്ഷാമം നേരിടുന്ന സ്ഥലങ്ങൾ അറിയിച്ചാൽ സൗജന്യമായി വെള്ളമെത്തിക്കാമെന്ന് ശബ്ദസന്ദേശം നൽകിയത്.

സാന്ത്വന കേന്ദ്രത്തിന് ഇതിനകം നിരവധി ഫോൺ കോളുകൾ ലഭിച്ചു. സുലൈമാൻ ഹാജിയുടെ മനസ്സിലുദിച്ച ആശയം പ്രാവർത്തികമാക്കാൻ ഇന്ധന ചെലവ് മാത്രം വാങ്ങി പെട്ടി ഓട്ടോ ഓടിക്കാൻ തയാറായ ഡ്രൈവർ അസ്ക്കറുമുണ്ട് കൂടെ. ഇവരുടെ കിണറിലെ വെള്ളം തന്നെ പ്ലാസ്റ്റിക് ടാങ്കിൽ നിറച്ച് ആവശ്യക്കാർക്ക് എത്തിച്ച് നിശ്ചിത സ്ഥലങ്ങളിൽ പാത്രങ്ങളിൽ നിറച്ച് നൽകുകയാണ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story