പാലം തകർന്നു; വഴിമുട്ടി പൂപ്പാറ കോളനി നിവാസികൾ
text_fieldsപറമ്പിക്കുളം: പറമ്പിക്കുളം എർത്ത് ഡാം റോഡ് തകർന്നത് പരിഹരിക്കാത്തത് പ്രതിഷേധത ്തിന് കാരണമാകുന്നു. പ്രളയകാലത്താണ് പറമ്പിക്കുളം ഡാമിനു സമീപത്തെ എർത്ത് ഡാം പാലം റോഡിെൻറ ആദ്യഭാഗം തകർന്നത്. തമിഴ്നാടിെൻറ അധീനതയിലുള്ള പാലം തകർന്നതോടെ പൂപ്പാ റ, എർത്ത് ഡാം കോളനി എന്നിവിടങ്ങളിലെ ഭവനപദ്ധതികൾ അവതാളത്തിലാണ്.
പദ്ധതിയിൽ രണ്ടു കോളനികളിലും നിർമിക്കുന്ന 34ലധികം വീടുകൾക്കാണ് സാമഗ്രികൾ കടത്തുവാൻ സാധിക്കാത്തത്. പാലം പുനർനിർമിക്കണമെന്ന് വനംവകുപ്പ് വഴി കോളനിവാസികൾ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിരുന്നു. രോഗികളെയും പ്രായമായവരെയും ആശുപത്രിയിലെത്തിക്കുവാൻ നിലവിൽ പറമ്പിക്കുളം ഡാമിന് മുകളിലുള്ള റോഡാണ് ഉപയോഗിക്കുന്നത്.
ഇതിന് തമിഴ്നാട് അധികൃതരുടെ അനുവാദവും ആവശ്യമാണ്. ഇൗ പാതയിലൂടെ ചരക്കുവാഹനങ്ങൾക്ക് കടത്തിവിടുകയുമില്ല. തമിഴ്നാട് അധികൃതരുടെ അനുവാദം ലഭിക്കാത്തതുമൂലം ചിലസമയങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് ആദിവാസികൾ പറയുന്നു. മഴക്കാലത്തിനു മുമ്പ് റോഡ് പുനർനിർമിക്കുവാൻ കേരളം തമിഴ്നാടിനുമേൽ സമ്മർദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.