മാറ്റമില്ലാതെ 41 ഡിഗ്രി
text_fieldsപാലക്കാട്: തുടർച്ചയായ നാലാംദിനവും പാലക്കാട് ചുട്ടുപൊള്ളുന്നു. മുണ്ടൂർ ഐ.ആർ.ടി.സി ക േന്ദ്രത്തിൽ 41 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ മലമ്പുഴയിൽ 40.2 ഡിഗ്രി സെൽഷ ്യസ് രേഖപ്പെടുത്തി. തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്നത് ജില്ലയെ കടുത്ത ആശങ്കയിലാക്കി. പാലക്കാട് നഗരത്തിലും കടുത്ത ചൂടാണ്. താപനില അളക്കാൻ സംവിധാനമില്ലാത്തതിനാൽ നഗരത്തിലെ ചൂട് എത്രയാണെന്ന് കൃത്യമായി അറിയുന്നില്ല. ഗ്രാമീണ മേഖലകളിൽ കനത്ത ചൂടാണ്. പലയിടത്തും കുടിവെള്ള ക്ഷാമവും രൂക്ഷമായി.
വിഷു വിപണി മുന്നിൽക്കണ്ട് ഇറക്കിയ പച്ചക്കറി കൃഷിക്കും വേനൽ തിരിച്ചടിയായി. ചെറുകുളങ്ങളും കിണറുകളും ചോലകളും വറ്റിത്തുടങ്ങി. പ്രളയകാലത്ത് ഇരുകരകളും മുട്ടിയൊഴുകിയ നദികളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജില്ലയിലെ ഭൂഗർഭ ജലനിരപ്പിൽ കാര്യമായ നഷ്ടം വരാത്തതാണ് കനത്ത വരൾച്ചയിൽനിന്ന് രക്ഷിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ജില്ലയുടെ കിഴക്കൻ മേഖലയായ ചിറ്റൂരും കിഴക്കൻ അട്ടപ്പാടിയുമെല്ലാം വരൾച്ചയുടെ വക്കിലാണ്. ഏപ്രിൽ ഒന്നുവരെ ജില്ലയിൽ മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ പ്രവചനം.
നാലുപേർക്ക് സൂര്യാതപമേറ്റു
ആരോഗ്യവകുപ്പിെൻറ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ഏഴു വയസ്സുകാരിയടക്കം നാലുപേർക്ക് സൂര്യാതപമേറ്റു. മേപ്പറമ്പ് സ്വദേശി അദീന (ഏഴ്), യാക്കര സ്വദേശി മോഹനൻ (58), പാലക്കാട് സബ് ജയിലിലെ തടവുകാരൻ അറുമുഖൻ (44) എന്നിവർക്കാണ് സൂര്യാതപമേറ്റത്. പ്രാഥമിക ചികിത്സ നൽകി. മണ്ണൂരിൽ സൂര്യാതപത്തിൽ യുവാവിന് പൊള്ളലേറ്റു. മണ്ണൂർ വെസ്റ്റ് ആനക്കല്ലിൽ ഹരിദാസിനാണ് (41) പൊള്ളലേറ്റത്. ഒരാഴ്ചയായി 14 പേർക്ക് പൊള്ളലേറ്റതായാണ് ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.