വാതക പൈപ്പ് ലൈൻ: കണ്ണീര് കൊയ്ത് കർഷകർ
text_fieldsആലത്തൂർ: വിളവെടുപ്പിന് പാകമായ നെൽപാടത്തിലൂടെ വാതക പൈപ്പ് ലൈൻ പ്രവൃത്തി പുരോഗ മിക്കുേമ്പാൾ കണ്ണീരണിഞ്ഞ് കർഷകർ. പദ്ധതിക്കായി വിട്ടുനൽകിയ സ്ഥലത്തുകൂടിയാണെങ്കിലും വിളവെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കുന്ന പാടങ്ങളിൽ അൽപം ക്ഷമ കാണിച്ചുകൂടേ എന്ന കർഷകരുടെ ചോദ്യം മാത്രം ബാക്കിയാവുകയാണ്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ള കൃഷിയാണ് ആലത്തൂർ, വെങ്ങന്നിയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നശിപ്പിക്കുന്നത്. കാവശേരി, ആറാപുഴ, വെങ്ങന്നൂര്‍ പ്രദേശത്ത് പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ ത്വരിതഗതിയിലാണ് നടക്കുന്നത്. കൊച്ചി-സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണം നടത്തുന്നത്.
15 ദിവസത്തിനകം രണ്ടാംവിള കൊയ്ത്ത് മിക്കയിടത്തും തുടങ്ങും. അതിനുശേഷം വയലുകൾ മൂന്നുമാസത്തോളം വെറുതെ കിടക്കുന്ന സമയത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ആർക്കും തടസ്സമില്ലെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, പദ്ധതി ഉടന്‍ നടപ്പാക്കിയേ തീരൂ എന്ന ശാഠ്യമാണ് കമ്പനിക്കെന്ന് കർഷകർ പരാതിപ്പെടുന്നു. ഭാരത് പെട്രോളിയം കോർപറേഷെൻറ പങ്കാളിത്തമുള്ള സി.സി.കെ പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ നേരത്തേ ഏറ്റെടുത്ത സ്ഥലത്ത് നിലവിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന പൈപ്പ് ലൈനുണ്ട്. ഒരിക്കൽ ഏറ്റെടുത്ത സ്ഥലത്ത് വീണ്ടും പൈപ്പ് ലൈൻ സ്ഥാപിക്കാൻ വീണ്ടും നഷ്ടപരിഹാരം നൽകേണ്ടതില്ലെങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്താണ് സാന്ത്വന പ്രതിഫലമായി നെൽകൃഷിക്ക് സെൻറിന് 3,761 രൂപയും ഏറ്റവും കുറഞ്ഞത് 15,000 രൂപയും ന്യായവിലയുടെ അടിസ്ഥാനത്തിൽ ഒമ്പത് മീറ്ററിന് ആനുപാതികമായി 20 ശതമാനം തുകയും നൽകുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.