പൊലീസ് ചമഞ്ഞ് പണവും ഫോണും കവർന്നവർ പിടിയിൽ
text_fieldsഎടവണ്ണ: സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ലോട്ടറിക്കടയിൽനിന്ന് പണവും ഫോണും കവർന്ന രണ്ടുപേരെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അടക്കാകുണ്ട് സ്വദേശി വൈശ്യം വീട്ടിൽ ഷമീം (45), അടക്കാകുണ്ട് ഷാപ്പിൻപടിയിലെ പുത്തൻമാളിയേക്കൽ മുനീർ (36) എന്നിവരാണ് പിടിയിലായത്. ജനുവരി പത്തിന് ഉച്ചക്ക് 12.45ഓടെയാണ് എടവണ്ണ ബസ് സ്റ്റാൻഡിലെ ലക്ഷ്മി ലോട്ടറിക്കടയിൽ സ്പെഷൽ ബ്രാഞ്ച് ഓഫിസറാെണന്ന് പറഞ്ഞ് ഷമീം പരിശോധന നടത്തിയത്. ഇതേസമയം പുറത്ത് നിരീക്ഷണം നടത്തുകയായിരുന്നു രണ്ടാം പ്രതി മുനീർ. അനധികൃതമായി ഒറ്റക്ക നമ്പർ ലോട്ടറി വിൽപനയുെണ്ടന്നും മറ്റും പറഞ്ഞായിരുന്നു പരിശോധന. കാക്കി പാൻറ്സ് ധരിച്ചതിനാൽ കടയുടമക്ക് സംശയം തോന്നിയില്ല.
പരിശോധന നടത്തുന്നതിനിടെ മേശയിലെ 30,000 രൂപയും കടയുടമയുടെ ഫോണും കൈക്കലാക്കിയ പ്രതി സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങി. എന്നാൽ, കടയുടമ ഷട്ടർ താഴ്ത്തി ബൈക്ക് എടുക്കുന്നതിനിടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ വണ്ടൂരിലെ ബാറിന് സമീപത്തെ കിണറ്റിലെറിഞ്ഞതായി കണ്ടെത്തി. എടവണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീപ് ഖാൻ, എസ്.ഐമാരായ വി. വിജയരാജൻ, വാസുദേവൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, റിയാസ്, ബാബുരാജ്, സിദ്ദീഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ വ്യാഴാഴ്ച രാത്രിയോടെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.