മോഹവില പൊന്നിനായി പിടിച്ചുപറി
text_fieldsഎടപ്പാൾ: മാണൂർ, പൊൽപാക്കര ശാസ്ത, തങ്ങൾപടി എന്നിവിടങ്ങളിൽ ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിനും പത്തിനുമിടെ എത്തിയ ഒരേ സംഘമാണ് മൂന്നിടങ്ങളിലും പിടിച്ചുപറി നടത്തിയത്. പൊൽപാക്കര ശാസ്തയിൽ ക്ഷേത്രത്തിൽ പോയി വരുകയായിരുന്ന തട്ടാൻപടി സ്വദേശി വസന്തകുമാരിയുടെ മാല പൊട്ടിച്ചെടുത്തു. ഒമ്പതിന് മാണൂരിലെ ഇടറോഡിൽ നടന്നുവരുകയായിരുന്ന മഞ്ഞത്ത് നാരായണൻ കുട്ടിയുടെ ഭാര്യ ശോഭനയോട് വഴിചോദിക്കുന്നതിനിടെയാണ് സംഘം മാല പൊട്ടിക്കാൻ ശ്രമിച്ചത്.
നാട്ടുകാർ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. തുടർന്ന് 9.30ഓടെ പൊൽപാക്കര ശാസ്തയിൽവെച്ച് വസന്തകുമാരിയുടെ മാല പൊടിച്ചെടുത്ത് രക്ഷപ്പെട്ട സംഘം കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിന് മുന്നിൽവെച്ച് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാണൂരിലെ പരിസരവാസികൾ സംഘത്തെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യത്തിൽനിന്ന് കറുത്ത പൾസറിൽ സഞ്ചരിച്ച രണ്ടു യുവാക്കളാണ് പിടിച്ചുപറിക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മാല നഷ്ടപ്പെട്ട തട്ടാൻപടി സ്വദേശി വസന്തകുമാരി പൊന്നാനി പൊലീസിൽ പരാതി നൽകി. സംഘത്തെ പിടികൂടുന്നവർക്ക് പൊലീസ് പരിതോഷികം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.