Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനവിധിക്ക്

ജനവിധിക്ക് ജനമൊഴുക്ക്

text_fields
bookmark_border
ജനവിധിക്ക് ജനമൊഴുക്ക്
cancel
camera_alt????????? ????????????????? 87?? ??????? ?????????

എടക്കര: മാവോവാദി സാന്നിധ്യം കൊണ്ട് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷക്കിടയിലും മലയോ ര മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരം. കേരള-തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന പ് രശ്നബാധിത ബൂത്തുകളിലാണ് കേന്ദ്രസേനയുടെ സുരക്ഷയില്‍ വോട്ടെടുപ്പ് നടന്നത്. ഇത്തരം പോളിങ് ബൂത്തുകളില്‍ തിങ്കളാഴ്ച തന്നെ ബി.എസ്.എഫ്, മഹാരാഷ്ട്ര പൊലീസ്, തണ്ടര്‍ബോള്‍ട്ട് എന്നിവര്‍ നിയന്ത്രണം ഏറ്റെടുത്തിരുന്നു. കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ 38 പ്രശ്നബാധിത പോളിങ് കേന്ദ്രങ്ങളിലാണ് സായുധസേന കാവല്‍ നിന്നിരുന്നത്.

ആയിരത്തോളം വോട്ടര്‍മാരുള്ള ശാന്തീഗ്രാം ഗ്രാമസഭ ഹാളില്‍ തീരെ തിരക്ക് അനുഭവപ്പെട്ടില്ല. അതേസമയം, ചില കേന്ദ്രങ്ങളില്‍ വോട്ടുയന്ത്രം തകരാറിലായതിനാല്‍ വോട്ടിങ് തടസ്സപ്പെട്ടു. ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 113ാം നമ്പര്‍ ബൂത്തില്‍ മുക്കാല്‍ മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. 390 പോര്‍ വോട്ട് ചെയ്ത യന്ത്രം പിന്നീട് മാറ്റി സ്ഥാപിച്ചാണ് വോട്ടിങ് പുരോഗമിച്ചത്. പലയിടങ്ങളിലും വോട്ടുയന്ത്രത്തില്‍നിന്നുള്ള ബീപ് ശബ്ദം വരാന്‍ താമസിച്ചതും വോട്ട് ചെയ്യാനുള്ള വേഗത കുറച്ചു. കൈകുഞ്ഞുങ്ങളുമായി എത്തിയവരെയും വയോധികരെയും വരിയില്‍ നിര്‍ത്താതെ വോട്ടിങ്ങിനായി കയറ്റിവിട്ടിരുന്നു.

അതേസമയം, മുണ്ടേരി ഗവ. ട്രൈബല്‍ സ്കൂളില്‍ സുരക്ഷ ചുമതലയിലുണ്ടായിരുന്ന കേന്ദ്ര സേനാംഗങ്ങള്‍ ഇതൊന്നും പരിഗണിക്കാതിരുന്നത് അവശവിഭാഗങ്ങളെ ദുരിതത്തിലാക്കി. മരുത കാഞ്ഞിരത്തിങ്ങല്‍ മദ്റസയില്‍ ഏഴാം നമ്പര്‍ ബൂത്തില്‍ രണ്ടുതവണയും മാമാങ്കര സെൻറ് മേരീസ് സ്കൂളില്‍ 13ാം നമ്പര്‍ ബൂത്തില്‍ അരമണിക്കൂര്‍ നേരവും വോട്ടുയന്ത്രം തകരാറിലായി. തകരാര്‍ പരിഹരിച്ചാണ് വോട്ടിങ് തുടര്‍ന്നത്. കഴിഞ്ഞകാലങ്ങളില്‍ വോട്ടുചെയ്ത പലരും ഇത്തവണ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായതിനാല്‍ വോട്ടുചെയ്യാന്‍ കഴിയാത്തവരും ധാരാളമുണ്ടായിരുന്നു. പോത്തുകല്‍ വനത്തിനുള്ളിലെ കുമ്പളപ്പാറ, വാണിയംപുഴ, ഇരുട്ടുകുത്തി, ഏട്ടപ്പാറ, നാരങ്ങാപ്പൊയില്‍, ചെമ്പ്ര തുടങ്ങിയ ആദിവാസി കോളനികളില്‍നിന്നുള്ളവര്‍ വളരെ നേരത്തേതന്നെ പോളിങ് കേന്ദ്രത്തിലത്തെിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story