Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:31 PM GMT Updated On
date_range 21 April 2019 11:31 PM GMTകുന്തിപ്പുഴയിലെ അപകടം: ആവേശം നിലച്ച് പുലാമന്തോളിലെ കൊട്ടിക്കലാശം
text_fieldsbookmark_border
പുലാമന്തോൾ: എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണി പ്രവർത്തകർ കൊട്ടിക്കലാശത്തിൻെറ ആവേശത്തിൽ പുലാമന്തോൾ ടൗണിൽ മുഖാമുഖമെത ്തിയപ്പോഴാണ് കുന്തിപ്പുഴയിൽ വിദ്യാർഥി വെള്ളത്തിൽ മുങ്ങിയെന്ന വാർത്തയറിഞ്ഞത്. ഇതോടെ നേതാക്കളിടപെട്ട് കൊട്ടിക്കലാശത്തിൻെറ ആവേശങ്ങൾക്ക് തടയിടുകയായിരുന്നു. കുട്ടിയെ പുഴയിൽനിന്ന് കിട്ടുകയും പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തെങ്കിലും ഇനി കൊട്ടിക്കലാശം തുടരേണ്ടതില്ലെന്ന് ഇരു മുന്നണി നേതാക്കളും അണികളെ അറിയിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. ഞായറാഴ്ച വൈകീട്ട് നാലിനാണ് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായി വന്ന് പുലാമന്തോൾ ജങ്ഷനിൽ സമ്മേളിച്ചത്. ഇവരുടെ ആവേശപ്രകടനങ്ങൾ തുടരവെ അതിനെ മറികടക്കുന്ന വിധത്തിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനവുമായെത്തുകയായിരുന്നു. ഇവർ പെരിന്തൽമണ്ണ റോഡിൽ ബസ്സ്റ്റാൻഡ് പരിസരത്ത് പോയി തിരിച്ചുവരവെയാണ് കുട്ടി പുഴയിൽ വീണെന്ന വാർത്ത പരന്നത്. കേട്ടപാടെ കൊട്ടിക്കലാശ നിയന്ത്രണത്തിനെത്തിയ പൊലീസിലൊരു വിഭാഗം പുഴയിലേക്ക് പാഞ്ഞു. പിറകെ പ്രവർത്തകരും. പിന്നീട് തിരികെയെത്തിയവർ കലാശക്കൊട്ടിന് തയാറെടുത്തെങ്കിലും ഇരു മുന്നണികളും അണികളെ പിന്തിരിപ്പിക്കുകയായിരുന്നു. (പടം :Pml-kala shakottu pulamanthole പുലാമന്തോൾ ടൗണിൽ കൊട്ടിക്കലാശത്തിനെത്തിയ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story