Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:06 AM GMT Updated On
date_range 29 March 2018 5:06 AM GMTദേശീയപാത സർവേ വേഗത്തിലാക്കാൻ നിർദേശം; 3 ഡി വിജ്ഞാപനം മേയ് അവസാനത്തോടെ
text_fieldsbookmark_border
മുസ്തഫ മേലേതിൽ കുറ്റിപ്പുറം: ദേശീയപാത സർവേ നടപടികൾ വേഗത്തിലാക്കാൻ അധികൃതർക്ക് നിർദേശം. രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി മേയ് അവസാനത്തോടെ 3 ഡി വിജ്ഞാപനമിറങ്ങും. ഇതിന് മുന്നോടിയായി കെട്ടിടങ്ങളുടെ വിലനിർണയത്തിനുള്ള ടെൻഡർ നടപടികൾ അടുത്ത ബുധനാഴ്ച പൂർത്തിയാകും. കുറ്റിപ്പുറം പാലം മുതൽ ഇടിമൂഴിക്കൽ വരെയുള്ള 54.8 കിലോമീറ്റർ ദൂരത്താണ് സർവേ നടക്കുന്നത്. ഇതിൽ 15.850 കിലോമീറ്ററിൽ സർവേ പൂർത്തിയായി. ഇവിടങ്ങളിലെ കെട്ടിടങ്ങളുടെ വില നിർണയിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ടെൻഡറാണ് ഏപ്രിൽ നാലിന് തുറന്ന് കരാറിലൊപ്പിടുക. കരാർ ലഭിക്കുന്ന കമ്പനി നൽകുന്ന വിലയുടെ കൃത്യമായ കണക്ക് ലഭിക്കാൻ ഇതിനുശേഷം പൊതുമരാമത്ത് വകുപ്പും വിലനിർണയം നടത്തും. നിലവിൽ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി സമർപ്പിക്കാനുള്ള തീയതിയും അടുത്ത ബുധനാഴ്ചയോടെ അവസാനിക്കും. അളന്ന് കല്ല് നാട്ടിയ സ്ഥലങ്ങളിലെ കൃത്യമായ കണക്കെടുപ്പ് റവന്യൂ സംഘങ്ങൾ നടത്തുന്നുണ്ട്. താലൂക്ക് സർവേയർ, അഡീഷനൽ തഹസിൽദാർമാർ എന്നിവരടങ്ങുന്ന സംഘം ഭൂമിയുടെ യഥാർഥ അവകാശികളെ കണ്ടെത്തുകയും കെട്ടിടങ്ങളുടേയും വൃക്ഷങ്ങളുടേയും കണക്കെടുപ്പ് പൂർത്തിയാക്കുകയും ചെയ്യുന്നുണ്ട്. കണക്കെടുപ്പ് പൂർത്തിയാക്കി 3 ഡി വിജ്ഞാപനം മേയ് അവസാനവും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്ന 3 ജി വിജ്ഞാപനം ജൂൺ ആദ്യവാരവും ഇറക്കാനാണ് പദ്ധതി. വിലനിർണയത്തിനുള്ള ടെൻഡർ മാർച്ച് 14നാണ് ക്ഷണിച്ചത്. 21 ദിവസം പൂർത്തിയാകുന്ന ഏപ്രിൽ നാലിന് കരാർ വേഗത്തിൽ ഉറപ്പിച്ച്, വിലനിർണയവും ഉടൻ പൂർത്തിയാക്കാനാണ് നിർദേശം. വ്യക്തമായ ആസൂത്രണത്തോടെ നടക്കുന്ന സർവേ കൃത്യമായ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും മേയ് അവസാനത്തോടെ 3 ഡിയും തൊട്ടടുത്തുതന്നെ 3 ജി വിജ്ഞാപനവും ഇറക്കാനാകുമെന്ന് ദേശീയപാത സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ 'മാധ്യമ'ത്തോട് പറഞ്ഞു. ആഗസ്റ്റോടെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും നവംബറോടെ റോഡ് നിർമാണം തുടങ്ങാനാകുമെന്നും ദേശീയപാത കോഴിക്കോട് ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story