Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:27 AM GMT Updated On
date_range 24 March 2018 5:27 AM GMTകുളങ്ങളും തടയണകളും നിറക്കാത്തതിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
ചിറ്റൂർ: കിഴക്കൻ മേഖലയിലെ കുളങ്ങളും തടയണകളും നിറക്കാത്തതിനെതിരെ കോൺഗ്രസ് കൊഴിഞ്ഞാമ്പാറ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കഞ്ഞിെവച്ച് പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി കെ.എസ്. തണികാചലം ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കോരയാർ പുഴയിലെ കരുവപ്പാറയിൽ വെള്ളമില്ലാതെ വരണ്ടുകിടക്കുന്ന ചെക്ക്ഡാമിനകത്താണ് കഞ്ഞിെവച്ചത്. ദിവസങ്ങളായി ആർ.ബി.സിയിലേക്ക് വെള്ളം വിട്ടിരുന്നുവെങ്കിലും കോരയാറിലെ അഞ്ച് തടയണകൾ മാത്രമാണ് നിറഞ്ഞത്. കുളങ്ങളും മറ്റ് ജല സ്രോതസ്സുകളും നിറക്കാത്തതിനെത്തുടർന്നാണ് സമരം നടത്തിയത്. പറമ്പിക്കുളത്തുനിന്ന് കരാർ പ്രകാരമുള്ള വെള്ളം നൽകാൻ തമിഴ്നാട് തയാറാവാത്തതിനെത്തുടർന്നാണ് കിഴക്കൻ മേഖലയിലേക്കുള്ള ജലവിതരണം താറുമാറായത്. ജലക്ഷാമത്തെ തുടർന്ന് കിഴക്കൻ മേഖലയിൽ കടുത്ത പ്രതിഷേധമാണ് രൂപപ്പെടുന്നത്. രതീഷ്, രാജമാണിക്യം, എ. സുമേഷ്, മുഹമ്മദ് ഷഫീക്ക്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story