Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:08 AM GMT Updated On
date_range 24 March 2018 5:08 AM GMTനിലമ്പൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷൻ: ഭൂമിയുടെ സർവേ നടപടി പൂർത്തിയായി
text_fieldsbookmark_border
നിലമ്പൂർ: നിലമ്പൂർ ഫയർ ആന്‍ഡ് റസ്ക‍്യൂ സ്റ്റേഷന് വെളിയംതോട് ജവഹര്‍ കോളനി പരിസരത്ത് കണ്ടെത്തിയ ഭൂമിയുടെ സർവേ നടപടി പൂർത്തീകരിച്ചു. സ്വന്തമായി കെട്ടിടം നിര്‍മിക്കാനും അനുബന്ധ സൗകര‍്യങ്ങൾക്കും വേണ്ട 60 സെൻറ് സ്ഥലമാണ് റവന‍്യൂ ഉദ‍്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി അതിരിട്ടത്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 27 ഏക്കർ സ്ഥലത്തുള്ള ഭൂമിയിൽനിന്നാണ് 60 സെൻറ് അളന്ന് കണ്ടെത്തിയത്. ബ്ലോക്ക് 90ൽപ്പെട്ട 85/6 നമ്പർ സർവേ ഭൂമിയാണിത്. ഇവിടെ കെട്ടിടം നിർമിക്കാൻ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫയർ ഉപകരണങ്ങളും മറ്റും വാങ്ങാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. സർവേ റിപ്പോർട്ട് തഹസിൽദാർ വഴി അടുത്ത ദിവസംതന്നെ ജില്ല കലക്ടർക്ക് കൈമാറും. പി.വി. അന്‍വർ എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ ഫയർസ്റ്റേഷന് ഭൂമി അനുവദിച്ചതായി മറുപടി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പി.വി. അൻവർ നിലമ്പൂർ തഹസിൽദാർക്ക് നേരിട്ട് കൈമാറിയിരുന്നു. 2005ലാണ് നിലമ്പൂരിൽ ഫയർസ്റ്റേഷൻ അനുവദിച്ചത്. നഗരസഭയുടെ പഴയ കെട്ടിടത്തിെൻറ പരിമിതിക്കുള്ളിലായിരുന്നു നീണ്ട 12 വര്‍ഷം സ് റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ നഗരസഭ ആവശ‍്യപ്പെടുകയും ചെയ്തു. നിലമ്പൂരിന് ഫയർസ്റ്റേഷൻ നഷ്ടമാകുന്ന സാഹചര‍്യത്തിലാണ് സ്വന്തമായി സ്ഥലവും അതിൽ കെട്ടിടവും നിർമിക്കാൻ സർക്കാറിെൻറ അനുമതി ലഭിച്ചത്. തഹസിൽദാർമാരായ പി. ജയചന്ദ്രൻ, സുഭാഷ് ചന്ദ്രൻ, താലൂക്ക് സർവേയർമാരായ പി. രാജീവ്, എം. ലുക്മാൻ, എസ്. ശ്രീകല, സി. മുസ്തഫ എന്നിവരാണ് സർവേ നടപടികൾ പൂർത്തീകരിച്ചത്. നഗരസഭ കൗൺസിലർ എൻ. വേലുകുട്ടി, നിലമ്പൂർ ഫയർ ഓഫിസർ എം. അബ്ദുൽ ഗഫൂർ, മറ്റു ഫയർ ജീവനക്കാരും സർവേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story