Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:02 AM GMT Updated On
date_range 23 March 2018 5:02 AM GMTസ്കൂളുകൾ പൂർണമായി ഇൻഷുറൻസ് പരിധിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളും ഇനി പൂർണമായും ഇൻഷുറൻസ് പരിധിയിൽ വരുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. ഒന്നുമുതൽ 12 വരെയുള്ള കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളാണ് ഇൻഷുറൻസ് പരിധിയിൽ വരിക. ഇൗ സ്കൂളുകളിലെ വിദ്യാർഥികളെയും പാചകത്തൊഴിലാളികളെയും ഇൻഷുർ ചെയ്യും. അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ഇൻഷുറൻസ് പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവർ പൊതുവിദ്യാലയങ്ങളും ഇൻഷുറൻസ് പരിധിയിൽവരും. ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിെൻറ പശ്ചാത്തലത്തിൽ മികച്ച ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് കൈരളി അവാർഡ് ഏർപ്പെടുത്തും. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 141 സ്കൂളുകളുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ഏപ്രിൽ--മെയ് മാസങ്ങളിൽ തറക്കല്ലിടൽ ഉത്സവങ്ങൾ നടക്കും. ഒരുമണ്ഡലത്തിൽ ചുരുങ്ങിയത് 12.5 കോടിരൂപയുടെ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടക്കുക. ജൂൺ 30ന് മുമ്പ് സംസ്ഥാനത്തെ എട്ടുമുതൽ 12 വരെയുള്ള ക്ലാസ്മുറികൾ ഹൈടെക്കാവും. അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. വിദ്യാർഥികളുടെ ശാരീരികശേഷിക്കനുസരിച്ച് പാഠപുസ്തകങ്ങൾ നൽകും. പൂർണമായി കാഴ്ചശക്തിയില്ലാത്തവർക്ക് െബ്രയ്ലി ലിപിയിലുള്ള പുസ്തകങ്ങൾ നൽകും. കാഴ്ച പരിമിതിയുള്ളവർക്ക് വലിയ അക്ഷരങ്ങളിൽ അച്ചടിച്ച പാഠപുസ്തകങ്ങളും കേൾവിശക്തിയില്ലാത്തവർക്ക് സമഗ്ര പോർട്ടലിലൂടെ വിഷ്വൽ ടെക്സ്റ്റ്പുസ്തകങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story