Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:11 AM GMT Updated On
date_range 19 March 2018 5:11 AM GMTദേശീയപാത വികസനം: ജില്ലയിൽ സർവേക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സർവേക്ക് മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച തുടക്കമാകും. കുറ്റിപ്പുറം പാലത്തിന് സമീപത്തുനിന്നാണ് തുടക്കം. കുറ്റിപ്പുറം പാലം മുതൽ ജില്ല അതിർത്തിയായ ഇടിമൂഴിക്കൽ വരെയുള്ള ഭാഗങ്ങളിലെ സർവേയാണ് നടക്കുക. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സർവേ തുടങ്ങും. അതിർതിരിച്ച് കല്ലിടലും റോഡിെൻറ സെൻട്രൽ മാർക്കിങ്ങും ദേശീയപാത അധികൃതർ നിർവഹിക്കും. മാർക്ക് ചെയ്ത ഭാഗങ്ങളിൽ ജില്ല റവന്യൂ അധികൃതർ കണക്കെടുപ്പ് നടത്തി നഷ്ടപരിഹാര തുക നിശ്ചയിക്കും. ജില്ലയിൽ മൂന്നുതവണ വിജ്ഞാപനം ഇറക്കിയിട്ടും നടക്കാതെപോയ സർവേ ഇത്തവണ പ്രയാസങ്ങളില്ലാതെ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. സർവേ തടയുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. എതിർക്കുന്നവരെ നേരിടാൻ കുറ്റിപ്പുറത്തേക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള പൊലീസിനെയും എത്തിക്കും. പ്രതിഷേധക്കാരുടെ ശ്രദ്ധ മാറ്റി മറ്റൊരിടത്തേക്ക് സർവെ മാറ്റാനുള്ള പദ്ധതിയുമുണ്ട്. ദേശീയപാത കടന്നുപോകുന്ന ഇടങ്ങളിലെ ജനങ്ങളെ ഒരുമിപ്പിച്ച് കുടുംബയോഗങ്ങൾ സമരസമിതി പൂർത്തിയാക്കി. ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വർഷങ്ങളിൽ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സർവേ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സർവേ ദിവസം നാല് കിലോമീറ്റർ ദൂരത്തിൽ അതിർത്തി കല്ലുകൾ നാട്ടി 15 ദിവസംകൊണ്ട് തീർക്കാനാണ് ശ്രമം. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ ജില്ലയിൽ 243.9 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story