Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:26 AM GMT Updated On
date_range 17 March 2018 5:26 AM GMTവള്ളിക്കാട് മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം
text_fieldsbookmark_border
നിലമ്പൂർ: വഴിക്കടവിലെ . ക്ഷേത്രത്തിനോട് ചേർന്നുള്ള ഓഫിസിെൻറ വാതിൽ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. 7000 രൂപയുടെ നാണയങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന നാണയങ്ങൾ കഴിഞ്ഞ ദിവസമെടുത്ത് തുണിസഞ്ചിയിലാക്കി ഓഫിസിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു. അലമാര കുത്തിത്തുറന്നാണ് ഇവ മോഷ്ടിച്ചിട്ടുള്ളത്. അതേസമയം, ഓഫിസിലെ ലോക്കറിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച പുലർച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വ‍്യാഴാഴ്ച രാത്രിയിൽ മഴയുണ്ടായിരുന്നു. മഴക്ക് ശേഷം ക്ഷേത്ര മുറ്റത്ത് മോട്ടോർ സൈക്കിൾ വന്ന് തിരിച്ച് പോയതായുള്ള ടയറിെൻറ അടയാളമുണ്ട്. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയിൽ വഴിക്കടവ് െപാലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം 19നും ഇതേ ക്ഷേത്രത്തിലും സമീപപ്രദേശമായ കാരക്കോട് ദേവീ ക്ഷേത്രത്തിലും മോഷണശ്രമം നടന്നിരുന്നു. കാരക്കോട് ദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിനിടെ ക്ഷേത്രം ട്രസ്റ്റി ശബ്ദം കേൾക്കുകയും കള്ളൻ ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതി തമിഴ്നാട് ദേവാല സ്വദേശി സുബ്രഹ്മണ‍്യ എന്ന വെള്ളയനെ 24ന് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജയിലിലാണ്. വള്ളിക്കാട് ക്ഷേത്രത്തിലെ മോഷണത്തിന് പുറമെ പാലാടുള്ള രാമൻ എന്നയാളുടെ വീട്ടിലും വ‍്യാഴാഴ്ച രാത്രി മോഷണം നടന്നു. മഴയുടെ സമയത്ത് വൈകീട്ട് വീട്ടിലുണ്ടായിരുന്നവർ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാത്രി ഒമ്പതരയോടെ തിരിച്ചുവന്നപ്പോൾ അടുക്കള ഭാഗത്തുള്ള വാതിലിെൻറ പൂട്ട് തകർത്ത നിലയിലായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന വിലപിടിപ്പുള്ള മൊബൈൽ ഫോൺ മോഷണം പോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story