Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:29 AM GMT Updated On
date_range 13 March 2018 5:29 AM GMTമാലിന്യ സംസ്കരണം: സബ്ഡിഡി തുക തദ്ദേശസ്ഥാപനവും ശുചിത്വമിഷനും വഹിക്കണം
text_fieldsbookmark_border
ഇ. ഷംസുദ്ദീൻ മഞ്ചേരി: ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുമ്പോൾ ഗുണഭോക്താക്കൾക്ക് നൽകേണ്ട സബ്സിഡിയുടെ പകുതി തദ്ദേശസ്ഥാപനങ്ങളും ബാക്കി പകുതി ശുചിത്വമിഷനും വഹിക്കണമെന്ന് സർക്കാർ നിർദേശം. ഗുണഭോക്താവിന് 50 ശതമാനമാണ് സബ്സിഡിയെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഏത് വിഹിതത്തിൽനിന്ന് നൽകണമെന്ന് കൃത്യമായി നിർദേശം നൽകിയിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം പരമാവധി 5,000 രൂപയാണ് സബ്സിഡിയായി നിജപ്പെടുത്തിയത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പദ്ധതി ചെലവിെൻറ 90 ശതമാനമാണ് സബ്സിഡിയായി നൽകേണ്ടത്. ഗാർഹിക കമ്പോസ്റ്റിങ് മാർഗരേഖ പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് നൽകാവുന്ന പരമാവധി സബ്സിഡി തുക 75 ശതമാനമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഇത്തരത്തിൽ ബയോഗ്യാസ് പദ്ധതി സ്ഥാപിക്കുന്ന പട്ടികജാതി ഗുണഭോക്താവിന് 10,000 രൂപയിലേറെ ചെലവ് വരുമ്പോൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം 75 ശതമാനം സബ്സിഡി കിട്ടാത്ത സ്ഥിതി വന്നിരുന്നു. ഇക്കാര്യം മുൻനിർത്തിയാണ് യൂനിറ്റ് കോസ്റ്റിെൻറ 90 ശതമാനം എന്നാക്കി മാറ്റിയത്. പട്ടികജാതി വിഭാഗക്കാരുടെ കാര്യത്തിൽ പരമാവധി ധനസഹായം 5,000 രൂപ എന്നത് ബാധകമല്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, സബ്സിഡിയിൽ ഇളവ് നൽകിയിട്ടും തദ്ദേശസ്ഥാപനങ്ങളിൽ തയാറാക്കിയ ഉറവിട മാലിന്യ നിർമാർജന പദ്ധതിക്ക് ഗുണഭോക്താക്കളില്ല. ചെലവിെൻറ പത്ത് ശതമാനം മാത്രം വഹിച്ച് പട്ടികജാതി കുടുംബങ്ങൾ പദ്ധതി ഏറ്റെടുക്കാനും തയാറാകുന്നില്ല. നിർമാണ ചെലവിെൻറ 90 ശതമാനം സബ്സിഡിയായി നൽകുമ്പോൾ 10,000 രൂപ ചെലവ് വരുന്ന യൂനിറ്റിന് 4,500 രൂപ പഞ്ചായത്ത് മുടക്കണം. പട്ടികജാതി ക്ഷേമ പദ്ധതിക്ക് നൽകിയ വിഹിതമാണിതിന് വിനിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story