Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുരളീധരൻ...

മുരളീധരൻ രാജ്യസഭയിലേക്ക്; സംസ്ഥാന ബി.ജെ.പി കലഹത്തിലേക്ക്

text_fields
bookmark_border
പാലക്കാട്: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് വി. മുരളീധര‍​െൻറ രാജ്യസഭ സ്ഥാനാർഥിത്വ പ്രഖ്യാപനം സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ കലഹത്തിന് വഴിമരുന്നായി. മുരളീധരൻ രാജ്യസഭയിലെത്തുന്നതോടെ അടിമുടി പ്രതിരോധത്തിലായത് പാർട്ടിയിലെ പി.കെ. കൃഷ്ണദാസ് വിഭാഗമാണ്. മുരളീധര വിഭാഗത്തിലെ നേതാക്കൾക്കെതിരെ പാർട്ടി വേദികളിലും പുറത്തും വരും ദിവസങ്ങളിൽ അടിക്കടി ആരോപണങ്ങൾ ഉയർത്താൻ ഈ വിഭാഗം കോപ്പുകൂട്ടുകയാണെന്നാണ് സൂചന. ആസന്നമായ ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇതി‍​െൻറ പ്രതിഫലനങ്ങൾ ഉണ്ടായേക്കും. സംസ്ഥാനത്തെ ആർ.എസ്.എസ് നേതൃത്വവുമായി രസത്തിലല്ലാത്ത വി. മുരളീധരനെ രാജ്യസഭ സ്ഥാനാർഥിയായി കേന്ദ്രനേതൃത്വം പരിഗണിച്ചത് ആർ.എസ്.എസിനുള്ള മറുപടികൂടിയായും വ്യാഖ്യാനിക്കുന്നുണ്ട്. അതേസമയം, മുരളീധരനെപോലെ കഴിവ് തെളിയിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനെ എം.പിയാക്കിയാൽ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്ന നേതാക്കളും പാർട്ടിയിലുണ്ട്. സംസ്ഥാനത്തെ പാർട്ടിയിൽ ഗ്രൂപ് പോര് അതി‍​െൻറ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് പാർട്ടിയിൽ സ്വീകാര്യനായ കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡൻറായി ബി.ജെ.പി കേന്ദ്രനേതൃത്വവും ആർ.എസ്.എസ് നേതൃത്വവും ചേർന്ന് കൊണ്ടുവരുന്നത്. ആദ്യഘട്ടത്തിൽ ഇരുവിഭാഗങ്ങളേ‍യും ഏകോപിപ്പിക്കുന്നതിൽ കുമ്മനം വിജയിച്ചെങ്കിലും അധികം വൈകാതെ പഴയ ഗ്രൂപ് പോര് തലപൊക്കി. അതി‍​െൻറ പരിണിത ഫലമായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെതിരെ ഉയർന്ന മെഡിക്കൽ കോളജ് കോഴ ആരോപണവും സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റി നിർത്തലും. രമേശിനെതിരായ ആരോപണം അന്വേഷിച്ച കമീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി എന്ന് പറഞ്ഞാണ് രാജേഷിനെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിയത്. മുരളീധരൻ പാർട്ടിയിൽ ശക്തിപ്പെടുന്നതോടെ അദ്ദേഹത്തോട് അടുപ്പം പുലർത്തുന്ന രാജേഷ് പാർട്ടി നേതൃത്വത്തിലേക്ക് എത്താനുള്ള സാധ്യതയും വർധിച്ചു. രാജ്യസഭ സ്ഥാനാർഥിത്വത്തോടെ അസ്വസ്ഥരായ എൻ.ഡി.എ ഘടകകക്ഷി നേതാക്കളെ സമാശ്വസിപ്പിക്കാനുള്ള നീക്കവും തകൃതിയായിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി ഉൾെപ്പടെയുള്ള നേതാക്കൾക്കുള്ള ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം തീരുമാനമാകുമെന്നാണ് അറിവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story