Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 5:02 AM GMT Updated On
date_range 15 July 2018 5:02 AM GMTതിരൂർ സ്റ്റേഡിയമൊന്ന് തുറക്കൂ...മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്
text_fieldsbookmark_border
തിരൂർ: രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിെൻറ പേരിൽ അടച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല. സ്റ്റേഡിയം തുറക്കാത്തതിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളും സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആഗസ്റ്റ് ഒന്നുമുതൽ സ്റ്റേഡിയം തുറന്നുനൽകിയില്ലെങ്കിൽ പ്രഭാത സവാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാര സമരം ഉൾെപ്പടെ നടത്താൻ ആലോചിക്കുന്നുണ്ട്. ദിവസേന നൂറിലധികം ആളുകൾ പ്രഭാത സവാരിക്കായും ആരോഗ്യ പരിശീലനത്തിനായും ഉപയോഗിച്ച സ്റ്റേഡിയം അടച്ചതോടെ ആരോഗ്യ പരിപാലനവും നിലച്ചു. കോടികൾ ചെലവഴിച്ചിട്ടും തിരൂർ വാസികൾക്ക് സ്റ്റേഡിയം ഉപകാരപ്പെടാതെ കിടക്കുകയാണ്. അറ്റകുറ്റപ്പണിക്കായിട്ടാണ് സ്റ്റേഡിയം അടച്ചതെങ്കിലും ഒരുവിധ പ്രവൃത്തിയും നടന്നിട്ടില്ല. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നെങ്കിലും അതുമുണ്ടായില്ല. പ്രധാനമായും കായികതാരങ്ങൾക്ക് വിശ്രമിക്കാൻ മുറി, ടോയ്ലറ്റ് സൗകര്യം, സംരക്ഷണ ഭിത്തി എന്നിവ നിർമിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന് കിഫ്ബി അഞ്ച് കോടി രൂപയും അനുവദിച്ചിരുന്നു. മുൻ ചെയർമാൻ അഡ്വ. എസ്. ഗിരീഷിെൻറ നേതൃത്വത്തിലെ ഭരണസമിതിയാണ് അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ, അധ്യക്ഷൻ മാറിയിട്ടും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയിൽ കേരള പ്രീമിയർ ലീഗിന് താൽക്കാലികമായി സ്റ്റേഡിയം തുറന്നുനൽകിയെങ്കിലും ആ ആരവം അധികം നീണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story