Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.ആർ.എൽ.എം പദ്ധതിയിൽ...

എൻ.ആർ.എൽ.എം പദ്ധതിയിൽ ക്രമക്കേടെന്ന്; അന്വേഷണ ഉത്തരവിനെതിരെ ഒരു വിഭാഗം ആദിവാസികൾ

text_fields
bookmark_border
അഗളി: ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിൽ പ്രവർത്തനമാരംഭിച്ച നാഷനൽ റൂറൽ ലിവ്ലിഹുഡ് മിഷൻ (എൻ.ആർ.എൽ.എം) പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ ഇറക്കിയ അന്വേഷണ ഉത്തരവിനെതിരെ ഒരു വിഭാഗം ആദിവാസികൾ രംഗത്ത്. പരാതിയുമായി ബന്ധപ്പെട്ട് എല്ലാ ഉൗരുകളിലേയും ആദിവാസികളെ വിളിച്ചുചേർത്ത് വെള്ളിയാഴ്ച േയാഗം ചേർന്നിരുന്നു. വിദൂര ഊരുകളിൽനിന്ന് പോലും എത്തിയവർ പദ്ധതി നടപ്പാക്കുന്ന കിലയിലെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു. പിന്നീട് അന്വേഷണത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരുമായി സമരക്കാർ രണ്ടായി തിരിഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി. അഗളി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ചീഫ് ഓപറേറ്റിങ് ഓഫിസർ ഒഴികെ ആദിവാസികൾ അല്ലാത്ത പദ്ധതിയുടെ നടത്തിപ്പുകാെര പുറത്താക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. പദ്ധതിക്കെതിരെ ഉയർന്ന പരാതികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ സമരക്കാർ രൂക്ഷ വിമർശനം ഉയർത്തി. സംഭവത്തി​െൻറ നിജസ്ഥിതി അന്വേഷിക്കാനെത്തിയ സംസ്ഥാന കുടുംബശ്രീ മിഷൻ ജില്ല ഓഫിസറെ സമരക്കാർ യോഗസ്ഥലത്തുനിന്ന് പുറത്താക്കി. സമരത്തിനു പിന്നിൽ ആരോപണ വിധേയരായവരുടെ സ്വാധീനമുെണ്ടന്ന ആരോപണമുയർന്നിട്ടുണ്ട്. സി.പി.എം അനുകൂല സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ പരാതിയെ തുടർന്നാണ് അന്വേഷണം. സർക്കാർ പണമുപയോഗിച്ച് സർക്കാറിനും ആദിവാസികൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് ആരോപിക്കുന്നത്. എൻ.ആർ.എൽ.എം ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പദ്ധതിയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ മറച്ചുവെക്കുന്നതി​െൻറ ഭാഗമായാണ് ആദിവാസി സ്ത്രീകളെ മുൻനിർത്തി ഇപ്പോൾ സമരമെന്ന് ആദിവാസി ക്ഷേമസമിതി പ്രസ്താവനയിൽ ആരോപിച്ചു. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം വേണമെന്നും എ.കെ.എസ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story