Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:05 AM GMT Updated On
date_range 27 April 2018 5:05 AM GMTസിന്തറ്റിക് ട്രാക്കോ, ജലസംഭരണിയോ? കൗൺസിലിൽ ചൂടേറിയ വാഗ്വാദം
text_fieldsbookmark_border
കോട്ടക്കൽ: നഗരസഭക്ക് കീഴിലെ ഗവ. രാജാസ് എച്ച്.എസ്.എസ് മൈതാനത്ത് വേണ്ടത് സിന്തറ്റിക് ട്രാക്കോ, നിലവിലെ ജലസംഭരണിയോ? ഒരു കോടിയിലധികം രൂപയുടെ പദ്ധതിയാണ് സിന്തറ്റിക് ട്രാക്ക്. എന്നാൽ, ഈ മൈതാനം വർഷകാലത്ത് വെള്ളക്കെട്ടായി മാറും. അതിനാൽതന്നെ പ്രദേശത്തുകാരുടെ ജലസംഭരണിയാണിത്. പദ്ധതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ വാർഡ് കൗൺസിലർ രാമചന്ദ്രൻ മഠത്തിൽ വിഷയം കൗൺസിലിൽ അവതരിപ്പിച്ചു. പ്രദേശവാസികളുടെ കുടിവെള്ളത്തിന് ആമുഖ്യം കൊടുക്കണമെന്നായിരുന്നു ആവശ്യം. സിന്തറ്റിക് ട്രാക്കിന് അംഗീകാരം നൽകരുതെന്നും അപേക്ഷിച്ചു. ഇതോടെ ബഹളമാരംഭിച്ചു. ജലസംഭരണി നിലനിർത്തിക്കൊണ്ടുതന്നെ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ചെയർമാൻ കെ.കെ. നാസർ അറിയിച്ചു. സെക്രട്ടറി ആർ. നൗഷാദ്, സാജിദ് മങ്ങാട്ടിൽ, ടി.പി. സുബൈർ എന്നിവർ സംസാരിച്ചു. കഠ്വ പെൺകുട്ടിയുടെ പേര് ഉൾപ്പെടുത്തി പ്രമേയം കോട്ടക്കൽ: ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂരമായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരാമർശിച്ച് കൗൺസിൽ യോഗം. അജണ്ടയിലെ ഇരുപത്തിയാറാമത്തെ ക്രമ നമ്പറിൽ ഉൾപ്പെടുത്തിയ പ്രമേയത്തിലാണ് പേര് ചേർത്തിരിക്കുന്നത്. സംഘ്പരിവാർ-ഫാഷിസ്റ്റ് ശക്തികളുടെ കിരാത നടപടിയെ ശക്തമായി അപലപിക്കുന്നതായും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമുള്ള പ്രമേയം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിലാണ് അവതരിപ്പിച്ചത്. കൗൺസിലർ സുലൈമാൻ പാറമ്മൽ അനുവാദകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story