Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:14 AM GMT Updated On
date_range 19 April 2018 5:14 AM GMTആദിവാസി ഭൂവിതരണം: പാലക്കാട്ട് പതിനായിരത്തിലധികം ഏക്കർ ചുവപ്പുനാടയിൽ
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കേരളത്തിലെ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ച പാലക്കാട് ജില്ലയിലെ പതിനായിരത്തിലധികം ഏക്കർ നിക്ഷിപ്ത വനഭൂമി ചുവപ്പുനാടയിൽ. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ 2002ലാണ് സംസ്ഥാനത്ത് 19,002 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസി പുനരധിവാസത്തിന് നൽകാൻ ഉത്തരവായത്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഭൂമി അനുവദിച്ചത്. പാലക്കാട് ജില്ലയിലെ ഭൂമിയുടെ കാര്യത്തിൽ ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും സർക്കാറിെൻറ വിവിധ വകുപ്പുകളുടെ അനാസ്ഥമൂലം ആദിവാസികൾ ഭൂമി ലഭിച്ചില്ല. നിൽപ്പുസമരത്തിെൻറ ഒത്തുതീർപ്പിൽ കേന്ദ്ര സർക്കാറും സുപ്രീംകോടതിയും അംഗീകരിച്ച വാസയോഗ്യമായ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിന് വിജ്ഞാപനമിറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. വനംവകുപ്പിന് ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജില്ല തിരിച്ച് വനഭൂമിയുടെ കണക്ക് വനംവകുപ്പ് നേരത്തേ സുപ്രീംകോടതിയിൽ നൽകിയിരുന്നു. എന്നാൽ, സർക്കാറിെൻറ കെടുകാര്യസ്ഥത കാരണം ഭൂവിതരണം നീണ്ടുപോയപ്പോൾ ആദിവാസികൾക്ക് നൽകാൻ തീരുമാനിച്ച വനഭൂമി പലയിടത്തും കൈയേറ്റക്കാരുടെ കൈയിലായി. കേന്ദ്രാനുമതി ലഭിപ്പോൾ വനംവകുപ്പ് പ്രത്യേക ഓഫിസ് തുറന്ന് ഭൂമി വിതരണത്തിന് പ്രവർത്തനം നടത്തിയെങ്കിലും ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ല. ഇക്കാര്യം സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതുവരെ കാസർകോട്ട്150 പേർക്ക് 75 ഏക്കറും പാലക്കാട്ട് 517 പേർക്ക് 483 ഏക്കറുമാണ് ഈ സർക്കാർ ഇതുവരെ വിതരണം ചെയ്തത്. പാലക്കാട് മണ്ണാർക്കാട് വനം ഡിവിഷനിൽ 10,002 ഏക്കർ സർവേ ചെയ്യുന്നതിന് 43 ലക്ഷം സബ്കലക്ടർക്ക് നൽകുകയും ഇതിനായി പ്രത്യേക സർവേ ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടും ഒച്ചിഴയും പോെലയാണ് പ്രവർത്തനം. നെല്ലിയാമ്പതിയിലടക്കം ഭൂരഹിതരായ ആദിവാസികൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അതുപോലെ ആദിവാസികൾക്ക് വാസയോഗ്യമായ ഭൂമി വിതരണം ചെയ്യുന്നതിനായി പഴയ രൂപരേഖയിൽ പുനഃക്രമീകരണം നടത്താനും കോടതിയുടെ അനുമതി നൽകിയിരുന്നു. ഒരേക്കറില്‍ കുറവ് ഭൂമിയുള്ളവരായ ആദിവാസികളുടെ സാമ്പത്തികവും സാമൂഹികവും സര്‍വതോമുഖവുമായ വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനഭൂമി വിട്ടുനൽകിയത്. ഒരേക്കറില്‍ കുറയാതെയും അഞ്ചേക്കറില്‍ കൂടാതെയും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം. അതിനിടെ 1999ലെ നിയമം അനുസരിച്ച് അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്ക് പകരം ഭൂമിയായി നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാനും ഉദ്യോഗസ്ഥർ നീക്കം നടത്തി. ആർ. സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story