Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:17 AM GMT Updated On
date_range 13 April 2018 5:17 AM GMTെഎ.പി.എൽ വേദിമാറ്റം: ക്രിക്കറ്റ് അസോസിയേഷനും സർക്കാറിനും കോടികളുടെ നഷ്ടം
text_fieldsbookmark_border
കോയമ്പത്തൂർ: ചെന്നൈയിലെ െഎ.പി.എൽ മത്സരങ്ങൾ പൂണെയിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും സംസ്ഥാന സർക്കാറിനും കോടികൾ നഷ്ടം. ആറ് മത്സരങ്ങളാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്താനിരുന്നത്. ഒാരോന്നിനും 60 ലക്ഷം രൂപയാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് ലഭിക്കുക. അതോടൊപ്പം ടിക്കറ്റ് നിരക്കിെൻറ 39 ശതമാനം തുക നികുതിയിനത്തിൽ സർക്കാറിനും കിട്ടും. റദ്ദാക്കിയതോടെ അസോസിയേഷന് 3.6 കോടി രൂപയും സർക്കാറിന് 4.8 കോടി രൂപയും നഷ്ടമായി. കാവേരി പ്രതിഷേധം തുടരാൻ സംഘടനകൾ തീരുമാനിച്ച പശ്ചാത്തലത്തിൽ തമിഴ്നാട് പൊലീസ് മത്സരങ്ങളുടെ ഷെഡ്യൂൾ മാറ്റാൻ െഎ.പി.എൽ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ തയാറായില്ല. ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാവുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടുണ്ട്. മത്സരങ്ങൾ മാറ്റിയത് കാവേരി സമര വിജയമാണെന്ന് സംവിധായകൻ ഭാരതിരാജ അറിയിച്ചു. എന്നാൽ, ക്രിക്കറ്റ് ആരാധകർ കടുത്ത നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story