Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:17 AM GMT Updated On
date_range 7 April 2018 5:17 AM GMTവീടും കുഴിമാടവും നഷ്ടപ്പെടും; നടുവത്ത് വീട്ടിൽ സങ്കടക്കടൽ
text_fieldsbookmark_border
കോട്ടക്കൽ: ദേശീയപാത വികസന സർവേ പുരോഗമിക്കുമ്പോൾ എടരിക്കോട് പഞ്ചായത്തിലെ പാറമ്മൽ നടുവത്ത് ഹരിദാസെൻറ വീട്ടിൽ സങ്കടക്കടൽ നിലച്ചിട്ടില്ല. ഹരിദാസെൻറ മാതാവ് ചിന്ന (80) മരിച്ചിട്ട് വ്യാഴാഴ്ച 41 തികഞ്ഞു. വീട്ടിലെത്തിയ ജ്യേഷ്ഠസഹോദരൻ ചോയി, സഹോദരിമാരായ മാണി, തങ്കമണി, ഭാനുമതി എന്നിവർ പ്രാർഥനയിലാണ്. അമ്മയെ അടക്കം ചെയ്ത ഭാഗവും വീട് നിൽക്കുന്ന 16 സെൻറ് സ്ഥലവും സർവേയിൽനിന്ന് ഒഴിവാകാൻ. ചിന്നയെ മറവുചെയ്ത സ്ഥലത്തിന് തൊട്ടടുത്ത വൈദ്യുതിത്തൂണിലാണ് സർവേയുടെ മധ്യഭാഗം അടയാളപ്പെടുത്തിയത്. അടുക്കള ഭാഗത്തോട് ചേർന്നും മുൻവശത്ത് തിത്തീരുവിെൻറ പറമ്പിലുമാണ് മറ്റ് അതിരുകൾ. വീടും പറമ്പും നിൽക്കുന്ന മുഴുവൻ സ്ഥലവും പാതക്കായി അടയാളപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സർവേ. തിരൂർ വില്ലേജിൽപ്പെട്ട ഈ ഭാഗത്ത് സർവേക്കെത്തിയ അധികൃതരോട് ദാസൻ വിഷയമവതരിപ്പിച്ചിരുന്നു. െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ സ്ഥലത്തെത്തി ദാസനോട് സംസാരിക്കുകയും ചെയ്തു. പരാതി നൽകാനായിരുന്നു അദ്ദേഹത്തിെൻറ നിർദേശം. കോട്ടക്കലിലെ നിലമെടുപ്പ് കേന്ദ്രത്തിൽ പരാതി നൽകിയിട്ടുണ്ട്. ഭാര്യ സുലോചനക്കും മക്കൾക്കുമൊപ്പം കഴിയുന്ന ദാസൻ ഇൻഡസ്ട്രിയൽ തൊഴിലാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story