Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരാധനാലയങ്ങൾ...

ആരാധനാലയങ്ങൾ തകർത്തുള്ള വികസനം അനുവദിക്കില്ല ^ബിഷപ്് മാർ റമീജിയോസ്​

text_fields
bookmark_border
ആരാധനാലയങ്ങൾ തകർത്തുള്ള വികസനം അനുവദിക്കില്ല -ബിഷപ്് മാർ റമീജിയോസ് കുറ്റിപ്പുറം: ദേശീയപാത വികസനത്തി​െൻറ മറവിൽ കുറ്റിപ്പുറം കഴുത്തല്ലൂരിലെ സ​െൻറ് ജോസഫ് പള്ളിയുടെ ഭാഗവും പൊളിക്കുന്നതിൽ പ്രതിഷേധിച്ച്് വിശ്വാസികളുടെ പ്രതിഷേധം. പള്ളിയുടെ പരിസരത്ത്്് പ്രതിഷേധസംഗമവും കുറ്റിപ്പുറം ദേശീയപാത അസി. എൻജിനീയറുടെ കാര്യാലയം ഉപരോധിക്കലും നടന്നു. നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ദേവാലയത്തിൽ ഉപവാസ പ്രാർഥനയും നടന്നു. താമരശ്ശേരി രൂപത ബിഷപ് മാർ റമീജിയോസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളെ തകർത്തുള്ള വികസനം നടപ്പാക്കാൻ അനുവദിക്കിെല്ലന്ന്് അദ്ദേഹം പറഞ്ഞു. വിജ്ഞാപനത്തിൽ പറഞ്ഞ കണക്കുപ്രകാരം 10 സ​െൻറിമീറ്റർ വിട്ടാൽ കുറ്റിപ്പുറത്തെ ദേവാലയം പൊളിക്കേണ്ടിവരില്ല. സമരസമിതി ചെയർമാൻ കൊച്ചുപറമ്പിൽ ജോയ്്്് സംസാരിച്ചു. പ്രകടനത്തിന് ജോസ് കുരുമാക്കൽ, പൗലോസ്് ഇല്ലിക്കൽ, ബെന്നി കുഞ്ഞാടൻ, സാജൻ അറക്കാപ്പറമ്പിൽ നേതൃത്വം നൽകി. 'സമരം സംസ്ഥാനതലത്തിൽ ഏറ്റെടുക്കും' കുറ്റിപ്പുറം: ദേശീയപാത വികസന മറവിൽ കുറ്റിപ്പുറം കഴുത്തല്ലൂരിലെ സ​െൻറ് ജോസഫ് ദേവാലയം പൊളിക്കാനുള്ള നീക്കത്തിൽ നടക്കുന്ന സമരം സംസ്ഥാനതലത്തിൽ ഏറ്റെടുക്കുമെന്ന്്്്് താമരശ്ശേരി രൂപത അഖില കേരള കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി ബേബി പെരുമാലിൽ. കുറ്റിപ്പുറത്ത്്്് സ​െൻറ് ജോസഫ് ദേവാലയം സംരക്ഷണ സമരസമിതി നടത്തിയ ദേശീയപാത അസി. എൻജിനീയറുടെ കാര്യാലയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറി​െൻറ പ്രഖ്യാപിത നയങ്ങൾക്ക്്്് എതിരായി വല്ലവരും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൽ രഹസ്യ അജണ്ടയുണ്ടെന്ന്്് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശക്തമായ സമരം ഇതിനെതിരെ വരുംനാളിൽ ആഞ്ഞടിക്കും. കോഴിക്കോട് റീജനൽ ഓഫിസ് മാർച്ച്്് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി വിശ്രമമില്ലാത്ത പ്രതിഷേധം കാര്യംകാണുംവരെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടം അധ്യക്ഷത വഹിച്ചു. മലപ്പുറം ഫൊറാന വർഗീസ് കണ്ണന്തി, മനോജ് വീട്ടുവേലിക്കുന്നത്ത്, മാത്യു നെല്ലൂപ്പറമ്പിൽ, ഫാ. വിൻസ​െൻറ് കറുകമാളിൽ, ജോണി എളങ്കിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story