Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:42 AM GMT Updated On
date_range 2018-04-06T11:12:00+05:30അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഹരിയാനയുടെ സുഷമ
text_fieldsപട്ടാമ്പി: ഹരിയാനയിലെ ഒരുൾനാടൻ ഗ്രാമത്തിൽ വീട്ടകങ്ങളിൽ തളച്ചിടപ്പെട്ട സാധാരണക്കാരികൾക്ക് സ്ത്രീമുന്നേറ്റത്തിെൻറ പാത വെട്ടിത്തെളിച്ചുകൊടുത്ത സുഷമ റാണിയായിരുന്നു വ്യാഴാഴ്ച സരസ് മേളയിലെ താരം. സ്ത്രീകൾക്ക് ബാഹ്യലോകം സ്വപ്നമല്ലെന്ന് ഉദ്‌ഘോഷിക്കുകയും വിവിധ തൊഴിലുകളിലേക്ക് വഴികാട്ടി സ്വയംപര്യാപ്തരാക്കുകയും ചെയ്ത സുഷമ റാണി ഹരിയാനയുടെ വൈവിധ്യമാർന്ന ആഭരണങ്ങളുമായാണ് സരസ് മേളയിൽ എത്തിയിരിക്കുന്നത്. വിവാഹത്തിലൂടെ ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ ഗേടി ഗ്രാമത്തിലെത്തിയ സുഷമ അവിടത്തെ സ്ത്രീകളെ കൂട്ടി സ്വയംതൊഴിൽ സംരംഭത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ഉരുളക്കിഴങ്ങ് ചിപ്‌സ്, ബാഗുകൾ തുടങ്ങിയവ നിർമിച്ച് വിൽപന തുടങ്ങി. 'പ്രഗതി' എന്ന പേരില്‍ യൂനിറ്റും തുടങ്ങി. ഗേടി ഗ്രാമത്തിലെ നൂറിലധികം സ്ത്രീകള്‍ ഇന്ന് വീട്ടില്‍തന്നെ ഇരുന്ന് ഉല്‍പ്പന്നങ്ങള്‍ നിർമിക്കുന്നു. ഹരിയാനക്ക് അകത്തും പുറത്തുമായി ഇവരുടെ ഉല്‍പ്പന്നങ്ങൾ വിറ്റഴിയുന്നു. ലാഭം തുല്യമായി പങ്കിട്ടെടുക്കും. ഹരിയാന സ്റ്റേറ്റ് ലൈവ്‌ലിഹുഡ് റൂറല്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് 'രാധേരാധേ' എന്ന പേരില്‍ ഇവര്‍ ഒരു സംഘം തുടങ്ങിയിട്ടുണ്ട്.
Next Story