Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:29 AM GMT Updated On
date_range 1 April 2018 5:29 AM GMTഷൊർണൂരിൽ കുടിവെള്ളം പാഴാവുന്നത് പതിവ്
text_fieldsbookmark_border
ഷൊർണൂർ: കുടിവെള്ള ക്ഷാമത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഷൊർണൂരിൽ വാട്ടർ അതോറിറ്റി പൈപ്പുകൾ തകർന്ന് വെള്ളം പാഴാകുന്നത് പതിവാകുന്നു. നഗരസഭയുടെ ഒട്ടുമിക്ക പ്രദേശങ്ങളും വേനൽ തുടങ്ങുമ്പോൾതന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് പൈപ്പ് ലൈനിലൂടെ വെള്ളമെത്തുന്നത് ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമാണ്. ഷൊർണൂരിൽ ഭാരതപ്പുഴ വറ്റിവരണ്ട അവസ്ഥയിലാണ്. വെള്ളം കെട്ടിനിർത്താൻ പുഴയിൽ മറ്റു സംവിധാനങ്ങളില്ലാത്തതിനാൽ മണലെടുപ്പിനെ തുടർന്ന് രൂപപ്പെട്ട വലിയ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് പമ്പ് ചെയ്ത് അതോറിറ്റിയുടെ കിണറുകളിലേക്ക് ഒഴുക്കുന്നത്. ഇതിൽനിന്ന് വീണ്ടും പമ്പ് പെയ്ത് ജലസംഭരണികളിലേക്ക് ഒഴുക്കിയാണ് വിതരണം നടത്തുന്നത്. ഇത്രയും പാടുപ്പെട്ട് വിതരണം ചെയ്യുന്ന വെള്ളമാണ് മിക്കയിടങ്ങളിലും പൈപ്പുകൾ പൊട്ടി പാഴാവുന്നത്. മെയിൻ പൈപ്പുകളാണ് ഭൂരിഭാഗം പ്രദേശങ്ങളിലും തകരാറിലാവുന്നത്. മൂന്നു ദിവസം ഇടവിട്ടാണ് നഗരസഭ പ്രദേശങ്ങളിൽ ഇപ്പോൾ ജലവിതരണം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, പൈപ്പ് പൊട്ടൽ സ്ഥിരമായതോടെ മൂന്ന് ദിവസമെന്നത് ആഴ്ചകൾ കഴിഞ്ഞും വെള്ളം ലഭ്യമാകാത്ത അവസ്ഥയാണ്. വെള്ളം കുത്തിയൊഴുകി റോഡുകൾ തകരാറിലാവുന്ന കാഴ്ചയും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ഇവിടെ പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story