Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:13 AM GMT Updated On
date_range 28 Sep 2017 5:13 AM GMTമണൽക്കടത്ത്: പുഴയിലേക്കുള്ള വഴി പൊലീസ് അടച്ചു
text_fieldsbookmark_border
അരീക്കോട്: അനധികൃത മണൽക്കടത്ത് വ്യാപകമായതോടെ പുഴയിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന വഴികൾ പൊലീസ് അടച്ചു. കുഴിയെടുത്തും വലിയ കല്ലുകൾ ഉപയോഗിച്ചുമാണ് ചാലിയാറിലേക്ക് ഇറങ്ങുന്ന വഴി തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാവണ്ണ കടവിൽ നിന്നുംന്ന് അനധികൃതമായി എടുത്ത നാല് ലോഡ് മണൽ പൊലീസ് പുഴയിൽ തന്നെ നിക്ഷേപിച്ചു. നാല് ലോഡ് മണൽ കലവറയിലേക്കും കൈമാറിയതായി പൊലീസ് പറഞ്ഞു. പാവണ്ണയിൽ നിന്നും മണൽ വാരാൻ ഉപയോഗിച്ച തോണി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഈ കടവിൽ നിന്നും മണൽ കടത്തിയ ലോറികൾ തൃപ്പനച്ചിയിൽ നിന്നും കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ അഞ്ച് മണൽ ലോറികളും എട്ട് വഞ്ചികളും 40 ലോഡ് മണലും അരീക്കോട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story