Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:12 AM GMT Updated On
date_range 20 Sep 2017 5:12 AM GMTഎക്‌സൈസുകാര്‍ മർദിച്ചതായ സംഭവത്തില്‍ പരാതിക്കാരന്‍ സമരത്തിന്
text_fieldsbookmark_border
പെരിന്തല്‍മണ്ണ: എക്‌സൈസുകാര്‍ മർദിച്ചതായ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും സമരത്തിനൊരുങ്ങുന്നു. പുത്തനങ്ങാടി കണ്ണുകുളത്തില്‍ അലി അബുവാണ് എക്‌സൈസ് ഓഫിസിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നത്. കഴിഞ്ഞ മേയ് അഞ്ചിന് മദ്യം കൈവശം വെച്ചതിന് പെരിന്തല്‍മണ്ണയില്‍നിന്നും ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനുശേഷം പരിക്കുകളോടെ അലി മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. തനിക്ക് കഴിക്കാനായി വാങ്ങിയ അരലിറ്റര്‍ മദ്യമാണ് പിടികൂടിയതെന്നും ബില്ല് കാണിച്ചിട്ടും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും അലി പരാതിപ്പെടുന്നു. പരിക്കുമായി ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതായും ദേഹത്ത് ഇടക്കിടെ നീലനിറം വ്യാപിക്കുന്നതായും മനുഷ്യാവകാശ കമീഷന്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കുള്‍പ്പെടെ നല്‍കിയ പരാതിയില്‍ പറയുന്നു. ചികിത്സക്ക് ഒരുലക്ഷം രൂപയോളം ചെലവായി. നിര്‍മാണ തൊഴിലാളിയായ തെൻറ വരുമാനം കൊണ്ട് ജീവിച്ചിരുന്ന ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലാണെന്നും പരാതിയില്‍ പറയുന്നു. ഇതുവരെയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഇദേഹം എക്‌സൈസ് ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story