Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:12 AM GMT Updated On
date_range 20 Sep 2017 5:12 AM GMTരണ്ടാം വാർഷികത്തിൽ വരുന്നു, ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്
text_fieldsbookmark_border
കോട്ടക്കലിെൻറ മുഖഛായ കേരളപ്പിറവി ദിനത്തിൽ മാറും കോട്ടക്കൽ: ആയുർവേദത്തിലൂടെ ലോകത്തിെൻറ നെറുകയിൽ ഇടം പിടിച്ച കോട്ടക്കലിെൻറ മുഖഛായ കേരളപ്പിറവി ദിനത്തിൽ മാറുന്നു. ഏറെ പ്രതീക്ഷയോടെ വർഷങ്ങളായി കാത്തിരുന്ന ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിെൻറ ശിലാസ്ഥാപനം നഗരസഭയുടെ രണ്ടാം വാർഷിക ദിനത്തിൽ നടക്കും. 21-25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി. മൂന്ന് നിലകളോടുകൂടിയ കെട്ടിടത്തിൽ 113 കടമുറികളാണ് ഉണ്ടാവുക. കൂടാതെ മൈതാനം, കാർ പാർക്കിങ്, കംഫർട്ട് സ്റ്റേഷൻ എന്നിവയടങ്ങിയതാണ് കെട്ടിടം. സ്റ്റാൻഡിലേക്കുള്ള കവാടത്തിന് മാറ്റമുണ്ടാകില്ല. കൃഷി ഓഫിസ് വഴിയാണ് ബസുകൾ സ്റ്റാൻഡ് വിടുക. പൊതുമേഖല സ്ഥാപനമായ സിൽക്കിനാണ് നിർമാണ ചുമതല. ഒന്നര കൊല്ലംകൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. കെ.യു.ബി.ആർ.സിയിൽ നിന്ന് ഫണ്ട് ലോണെടുത്താണ് നിർമാണം. കടമുറികൾ സ്വന്തമാക്കുന്നവരിൽനിന്ന് ഫണ്ട് മുൻകൂട്ടി വാങ്ങി ബാങ്കിലടക്കും. ഓരോ കടക്കും 200 മീറ്റർ സ്ക്വയർ ഫീറ്റാണുള്ളത്. നിലവിലെ കച്ചവടക്കാർക്ക് മുറി നൽകും. ഇതിന് ഇവരുമായി ചർച്ച നടത്തും. കൗൺസിൽ യോഗത്തിൽ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, ടി.പി. സുബൈർ, സെക്രട്ടറി നൗഷാദ് എന്നിവർ സംസാരിച്ചു. പടം / കോട്ടക്കൽ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിെൻറ രൂപരേഖ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story