Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:04 AM GMT Updated On
date_range 20 Sep 2017 5:04 AM GMTമുല്ലപ്പെരിയാർ: ജലനിരപ്പ് 127.20 അടി; തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു
text_fieldsbookmark_border
മുല്ലപ്പെരിയാർ: ജലനിരപ്പ് 127.20 അടി; തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു. ഇതോടെ ഒന്നവർഷത്തെ ഇടവേളക്കു ശേഷം അതിർത്തിയിലെ പവർ ഹൗസിൽ മൂന്ന് ജനറേറ്ററും പ്രവർത്തിച്ചുതുടങ്ങി. ജലനിരപ്പ് 127.20 അടിയായി ഉയർന്നതോടെ സെക്കൻഡിൽ 1400 ഘനയടി ജലമാണ് തുറന്നുവിട്ടത്. വൃഷ്ടിപ്രദേശത്തുനിന്ന് സെക്കൻഡിൽ 3494 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. സംസ്ഥാന അതിർത്തിയിലെ കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി 1300 ഘനയടിയും ഇരച്ചിൽപാലം വഴി 100 ഘനയടി ജലവുമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് സംസ്ഥാന അതിർത്തിയിലെ പെരിയാർ പവർ ഹൗസിൽ വൈദ്യുതി ഉൽപാദനവും വർധിപ്പിച്ചു. മുമ്പ് 84 മെഗാവാട്ടായിരുന്നത് 126 മെഗാവാട്ടായാണ് വർധിപ്പിച്ചത്. ഒന്നരവർഷത്തെ ഇടവേളക്കു ശേഷമാണ് ലോവർ ക്യാമ്പ് പെരിയാർ പവർ ഹൗസിലെ മൂന്ന് ജനറേറ്ററുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 72 അടി ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 37.14 അടിയായി വർധിച്ചു. തേനി ജില്ലയിൽ ലഭിക്കുന്ന മഴയെ ത്തുടർന്ന് സെക്കൻഡിൽ 304 ഘനയടി ജലം ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിെൻറ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 19.2ഉം തേക്കടിയിൽ 4.2 മില്ലിമീറ്ററും മഴയുമാണ് തിങ്കളാഴ്ച പെയ്തത്. ഇടക്ക് കുറഞ്ഞ മഴ ചൊവ്വാഴ്ച വൃഷ്ടിപ്രദേശത്ത് വീണ്ടും ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story