Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാഹിയിലെ മദ്യഷാപ്പുകൾ:...

മാഹിയിലെ മദ്യഷാപ്പുകൾ: എക്സൈസിെൻറ തലവേദന പഴയപടിതന്നെ

text_fields
bookmark_border
വടകര: മാഹിയിൽ ഭൂരിഭാഗം മദ്യഷാപ്പുകളും അടഞ്ഞു കിടന്നതോടെ എക്സൈസി​െൻറ ജോലിഭാരം വലിയതോതിൽ കുറഞ്ഞിരുന്നു. എന്നാൽ, വീണ്ടും മദ്യഷാപ്പുകൾ തുറന്നത് തലവേദന പഴയപടി രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മാഹിയിലെ മദ്യഷാപ്പുകൾ കൂട്ടത്തോടെ തുറന്നത്. നേരേത്തതന്നെ പരിമിതികളിൽ വീർപ്പുമുട്ടിയ എക്സൈസി​െൻറ ദുരിതം ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്. സംസ്ഥാനത്ത് മദ്യം സുലഭമായ പഴയ സാഹചര്യത്തിലും മാഹിയിൽനിന്നുള്ള മദ്യക്കടത്ത് വ്യാപകമായിരുന്നു. മാഹി മദ്യത്തിനുള്ള വിലക്കുറവും കൂടിയ വിലക്ക് വിൽക്കാമെന്ന കണക്കുകൂട്ടലുമാണ് കടത്തുസംഘത്തെ മാഹിയിലേക്കെത്തിക്കുന്നത്. എക്സൈസ് അധികൃതർ പരമ്പരാഗത രീതിയിൽ പരിശോധന തുടരുമ്പോൾ മദ്യക്കടത്തുകാർ െഹെടെക് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ സ്വന്തമായി വാഹനംപോലുമില്ല. വാഹനം വേണമെന്ന് അവർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. നിലവിൽ വടകരയിൽനിന്നുള്ള ജീപ്പ് അഴിയൂരിലെത്തുമ്പോഴാണ് നേരിയ ആശ്വാസം. അല്ലാത്ത വേളയിൽ ചീറിപ്പായുന്ന വാഹനത്തിനുനേരെ കൈനീട്ടി നിൽക്കാനേ കഴിയൂ. ഇത്തരം ബലഹീനതകൾകൂടി മനസ്സിലാക്കിയാണ് മദ്യക്കടത്ത് നടക്കുന്നത്. ചെക്ക്പോസ്റ്റിലെ പ്രവർത്തനം കൃത്യമായി നിരീക്ഷിച്ചതിനുശേഷമാണ് കടത്ത്. എക്സൈസ് സംഘം ഡ്യൂട്ടി മാറുമ്പോഴും ഭക്ഷണം കഴിക്കാൻ പോകുമ്പോഴും പുലർകാലങ്ങളിലും കടത്ത് സജീവമാണ്. നേരേത്ത അഴിയൂർ ചെക്ക്പോസ്റ്റ് വഴി മാസംതോറും അറുപതിനും എൺപതിനും ഇടയിൽ ലോഡ് മദ്യമാണ് മാഹിയിലെത്തിയിരുന്നത്. തലശ്ശേരി വഴിയും മദ്യം എത്തുന്നുണ്ട്. ഒരു ലോഡിൽ 1200 കെയ്സുകളാണുണ്ടാവുക. പ്രതിദിനം ലോഡുകണക്കിന് മദ്യം വിൽപന നടത്തുമ്പോൾ അതിൽ വലിയൊരു പങ്ക് കേരളത്തിലേക്കാണ് ഒഴുകുന്നത് എന്ന് വ്യക്തമാക്കുന്നതാണീ കണക്കുകൾ. പുതിയ സാഹചര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. അഴിയൂരിൽ എക്സൈസ് ഗാർഡുമാർക്ക് വിശ്രമമില്ലാത്ത ജോലിയാണ്. ചരക്കുലോറികളും മറ്റും പരിശോധിക്കാനുള്ള സംവിധാനങ്ങളും ഇവിടെയില്ല. ലോറിക്കുമുകളിൽ കയറാനോ മറ്റോ കഴിയാത്ത സാഹചര്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കുറക്കുന്ന സാഹചര്യമാണുണ്ടാവുകയെന്ന് പറയുന്നു. ഒമ്പത് കിലോമീറ്റർ വിസ്തീർണമുള്ള മാഹിയിൽ 32 ബാറുകളും 32 ചില്ലറ വിൽപനശാലകളുമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story