Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 18 Sep 2017 5:13 AM GMTവാളാംതോട് ജലവൈദ‍്യുത പദ്ധതി: ലക്ഷ‍്യം 7.5 മെഗാവാട്ട്
text_fieldsbookmark_border
മലപ്പുറം ജില്ലയിലെ രണ്ടാമത്തെ പദ്ധതി നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാളാംതോട് ചെറുകിട ജലവൈദ‍്യുത പദ്ധതിയുടെ സർവേ പൂർത്തീകരിച്ചു. 2021ൽ കമീഷൻ ചെയ്യാൻ ലക്ഷ‍്യംവെക്കുന്ന പദ്ധതിക്ക് 39 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബി സിവിൽ വിഭാഗമാണ് കഴിഞ്ഞ ദിവസം സർവേ പൂർത്തീകരിച്ചത്. ചാലിയാറിെൻറ പ്രധാന പോഷക നദികളിലൊന്നായ കുറുവൻ പുഴയുടെ ജലസമൃദ്ധി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് പദ്ധതി പ്രദേശം. പ്രകൃതിക്ക് കോട്ടം വരുത്താതെയുള്ള പദ്ധതിയാണ് ലക്ഷ‍്യമാക്കുന്നത്. ഉൽപാദന പ്രക്രിയക്ക് ശേഷം വെള്ളം പുഴയിലേക്കുതന്നെ ഒഴുക്കിവിടുന്നതിനാൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിെൻറ സ്വാഭാവികത നഷ്ടപ്പെടില്ലെന്ന് വൈദ‍്യുതി ബോർഡ് വിശദീകരിക്കുന്നു. വർഷത്തിൽ 7.5 മെഗാവാട്ട് വൈദ‍്യുതി ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. വൈദ‍്യുതി നിലമ്പൂർ സബ് സ്റ്റേഷനിലേക്ക് എത്തിച്ച് ഇവിടെനിന്ന് ലൈനിലേക്ക് കടത്തിവിടും. തോട്ടപ്പള്ളിയിൽ 101 മീറ്റർ നീളത്തിൽ തടയണ നിർമിച്ച് 605 മീറ്റർ വരുന്ന കനാൽ വഴി വെള്ളം സംഭരണിയിലെത്തിക്കും. ഇവിടെനിന്ന് 400 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് വഴി വെള്ളം പവർ ഹൗസിലെത്തിക്കും. രണ്ടര മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകൾ സ്ഥാപിക്കും. പദ്ധതിക്ക് ഒന്നര ഏക്കറോളം വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. 4.5 ഹെക്ടർ സ്വകാര‍്യഭൂമിയും ഏറ്റെടുക്കും. സർവേ വിവരങ്ങൾ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് കോഴിക്കോട് ഡിസൈൻ വിഭാഗത്തിന് കൈമാറി. വനഭൂമി വിട്ടുകിട്ടിയാൽ ഉടൻ ടെൻഡർ നടപടി പൂർത്തീകരിക്കും. വനഭൂമി വിട്ടുകിട്ടുന്നതിന് ഡി.എഫ്.ഒക്ക് അപേക്ഷ നൽകും. നിലമ്പൂർ നോർത്ത് വനം ഡിവിഷനിൽപ്പെട്ട ഭൂഭാഗമാണിത്. 2019ൽ നിർമാണം തുടങ്ങാനാണ് ലക്ഷ‍്യമിടുന്നത്. ആഢ‍്യൻപാറ കൂടാതെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ജലവൈദ‍്യുതി പദ്ധതിയാവുമിത്. രണ്ട് ജലവൈദ‍്യുത പദ്ധതിയും ചാലിയാർ ഗ്രാമപഞ്ചായത്തിലാണെന്ന പ്രത‍്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story