Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:11 AM GMT Updated On
date_range 14 Sep 2017 5:11 AM GMTകാലിക്കറ്റിൽ യൂനിയൻ നേതാവിെൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫോറം നേതാവും അസി. രജിസ്ട്രാറുമായിരുന്ന ടി.ജെ. മാർട്ടിെൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചു. കാമ്പസിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയും മാർട്ടിൻ സർവകലാശാലക്കെതിരെ കോടതിയിൽ നൽകിയ ഹരജിയും തീർപ്പാകാത്തതിെൻറ പേരിലാണ് ആനുകൂല്യങ്ങൾ തടഞ്ഞത്. താൽക്കാലിക പെൻഷനായ 8500 രൂപ മാത്രമാകും കേസും അച്ചടക്ക നടപടിയും തീർപ്പാക്കുന്നതുവരെ ഇദ്ദേഹത്തിന് മാസംതോറും ലഭിക്കുക. മെഡിക്കൽ അലവൻസായി 300 രൂപയും അനുവദിക്കും. സർവകലാശാലയുടെ നിയമ വിഭാഗത്തിൽനിന്നുള്ള വിവരങ്ങൾക്കനുസരിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. മുൻ വി.സി ഡോ. എം. അബ്ദുൽ സലാമിെൻറ വലംകൈയായിരുന്ന മാർട്ടിെൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞത് രാഷ്്ട്രീയ പകപോക്കലാണെന്ന് ആരോപണമുണ്ട്. ഇടതുപക്ഷത്തിെൻറ കണ്ണിലെ കരടായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജൂലൈ 31നാണ് വിരമിച്ചത്. എംപ്ലോയീസ് ഫോറത്തിെൻറ ഓഫിസ് യൂനിയെൻറ പണം മുടക്കി നവീകരിക്കുകയായിരുന്നെന്നും രാഷ്ട്രീയവൈരമാണ് നടപടിക്ക് പിന്നിലെന്നും മാർട്ടിൻ പറഞ്ഞു. ഉത്തരവ് തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story