Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:04 AM GMT Updated On
date_range 14 Sep 2017 5:04 AM GMTയുവാവിനെ വെട്ടിയശേഷം കിണറ്റിൽ തള്ളി
text_fieldsbookmark_border
യുവാവിനെ വെട്ടിയശേഷം കിണറ്റിൽ തള്ളി കൊടിയത്തൂർ: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിയശേഷം കിണറ്റിൽ തള്ളി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42)നാണ് ബുധനാഴ് പുലർച്ചെ വെട്ടേറ്റത്. ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഒരു മണിയോടെ ഇയാളുടെ മൊബൈലിലേക്ക് ഫോൺ ചെയ്ത് വിളിച്ചിറക്കിയശേഷം കൃത്യം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. കാരാളിപറമ്പ് അങ്ങാടിയിലെ സംഭവം നടന്നതായി കരുതുന്ന കടയിൽ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. സ്ഥലത്ത് മുളകുപൊടി വിതറിയതായും കാണുന്നു. സംഭവസ്ഥലത്തുനിന്ന് വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രശനങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് അനുമാനിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരറിയുന്നത്. അങ്ങാടിക്ക് സമീപത്തെ കിണറിൽനിന്ന് ശബ്ദം കേട്ട് നാട്ടുകാർ തിരഞ്ഞപ്പോഴാണ് അവശനിലയിലായ രമേശിനെ കണ്ടത്. ഉടൻതന്നെ മുക്കം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ഇയാളെ കിണറിൽനിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രമേശിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വയറിനും കഴുത്തിനും കൈക്കുമാണ് െവട്ടും കുത്തുമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story