Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശശികലയെ കുഴിയിൽ...

ശശികലയെ കുഴിയിൽ ചാടിച്ചത് എടുത്തുചാട്ടവും അധികാരമോഹവും

text_fields
bookmark_border
ശശികലയെ കുഴിയിൽ ചാടിച്ചത് എടുത്തുചാട്ടവും അധികാരമോഹവും ചെന്നൈ: ശശികലയും ദിനകരനും പുറത്താക്കപ്പെെട്ടങ്കിലും അവരുൾപ്പെട്ട മന്നാർഗുഡി സംഘത്തിെൻറ പിടിയിൽനിന്ന് പെെട്ടന്നൊന്നും അണ്ണാ ഡി.എം.കെ മോചിതമാകില്ലെന്ന് വിലയിരുത്തൽ. തങ്ങളുടെ പുറത്താകൽ അന്തിമമല്ലെന്ന ദിനകരെൻറ മുന്നറിയിപ്പ് അതിലേക്കുള്ള ചൂണ്ടുപലകയാണ്. കോടികൾ മറിയുന്ന തമിഴക രാഷ്ട്രീയത്തിൽ ഇനിയും എന്തും സംഭവിക്കാം. കേന്ദ്രത്തിെൻറയും ബി.ജെ.പിയുടെയും പിന്തുണയില്ലാതെ ഇത്രയും ശക്തമായ നീക്കത്തിന് പളനിസാമിപന്നീർസെൽവം പക്ഷങ്ങൾ മുതിരില്ലെന്നാണ് കരുതുന്നത്. ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്കു വരണമെന്ന് ആവശ്യപ്പെട്ടവർതന്നെയാണ് ഇപ്പോൾ അവരുടെ അന്തകരായിരിക്കുന്നത്. ജയലളിത ജീവിച്ചിരുന്നപ്പോള്‍ അവരുടെ നിഴലായിരുന്നു ശശികല. അവരെ അതുപോലെ പകർത്താൻ ശ്രമിച്ചതാണ് ഇേപ്പാഴത്തെ പ്രശ്നങ്ങളുടെ തുടക്കം. ജയലളിതയുടെ മരണശേഷം ശശികലയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമായിരുന്നില്ല. ഇതിനായി അവര്‍ ജയലളിത വാഴിച്ച പന്നീർസെല്‍വത്തെ രാജിവെപ്പിച്ചു. എന്നാൽ, അവരുടെ എടുത്തുചാട്ടവും അധികാരമോഹവുമാണ് പടുകുഴിയിൽ ചാടിച്ചത്. പണവും സമ്പത്തുമുണ്ടെങ്കില്‍ എന്തും പിടിച്ചെടുക്കാമെന്ന വ്യാമോഹത്തിന് തിരിച്ചടിയേറ്റു. ജയലളിതയുടെ മരണം മുതലെടുക്കാനാണ് ശശികല ശ്രമിച്ചത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും എളുപ്പം തിരിച്ചറിഞ്ഞു. അനധികൃത സ്വത്തുസമ്പാദന കേസില്‍ ബംഗളൂരു ജയിലിലേക്കു യാത്രയാവുമ്പോള്‍ മറീന കടല്‍ക്കരയിലെ ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ചുകൊണ്ടു തന്നെ ആര്‍ക്കും പരാജയപ്പെടുത്താനാകില്ലെന്നും വിജയശ്രീലാളിതയായി തിരിച്ചുവരുമെന്നുമുള്ള പ്രഖ്യാപനം ശശികല നടത്തിയിരുന്നു. 1996ല്‍ അഴിമതിക്കേസില്‍ കുടുങ്ങി ശിക്ഷിക്കപ്പെട്ടപ്പോഴും 2011ല്‍ അധികാരത്തിലേക്ക് വീണ്ടുമെത്തിയപ്പോഴും ജയലളിത പോയസ് ഗാർഡൻ വസതിയിൽനിന്നും പാര്‍ട്ടിയില്‍നിന്നും ശശികലയെ പുറത്താക്കിയിരുന്നു. എന്നാല്‍, വീണ്ടും ശശികല പുരട്ച്ചി തലൈവിയുടെ മനസ്സിൽ കൂടുകൂട്ടി. ചരിത്രം ആവർത്തിക്കുമോ എന്ന് ഇനി കാലമാണ് തെളിയിക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story