Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:09 AM GMT Updated On
date_range 13 Sep 2017 5:09 AM GMTസ്കൂളുകളില്‍ ശൗചാലയവും പെൺകുട്ടികൾക്ക് സൗകര്യവും: തദ്ദേശവകുപ്പിെൻറ ഉത്തരവ് നടപ്പാവുന്നില്ല
text_fieldsbookmark_border
സ്കൂളുകളില്‍ ശൗചാലയവും പെൺകുട്ടികൾക്ക് സൗകര്യവും: തദ്ദേശവകുപ്പ് ഉത്തരവ് നടപ്പാവുന്നില്ല വർഷത്തിൽ രണ്ടുതവണ പരിശോധിക്കണമെന്നാണ് നിർദേശം മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ പ്രാഥമിക സൗകര്യങ്ങളുറപ്പുവരുത്തണമെന്ന് കാണിച്ച് തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാവുന്നില്ല. മുഴുവൻ കുട്ടികൾക്കും ആനുപാതികമായി ശൗചാലയവും പെൺകുട്ടികൾക്ക് പ്രത്യേക സൗകര്യവുമില്ലാത്ത സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഇപ്പോഴുമുണ്ട്. സ്കൂളുകളിൽ വർഷത്തിൽ രണ്ടുതവണ തദ്ദേശ സ്ഥാപനത്തിെൻറ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്ന നിർദേശവും നടപ്പാവുന്നില്ല. സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് നേരത്തെ ബാലാവകാശ കമീഷന്‍ തദ്ദേശ വകുപ്പിന് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ശുദ്ധമായ കുടിവെള്ളം, ജലലഭ്യതയോടുകൂടിയ യൂറിനല്‍സ് ടോയ്ലറ്റ്, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും ഉറപ്പുവരുത്തണമെന്ന് കാണിച്ച് തദ്ദേശ വകുപ്പ് ജോയിൻറ് സെക്രട്ടറി ജെ. ഉണ്ണികൃഷ്ണന്‍ 2016 ജൂൺ ആദ്യവാരത്തിലാണ് ഉത്തരവിറക്കിയത്. സൗകര്യങ്ങള്‍ ഉണ്ടെന്നുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികള്‍ വര്‍ഷത്തില്‍ രണ്ടുതവണ സ്കൂളുകളില്‍ പരിശോധന നടത്തണമെന്നും സൗകര്യങ്ങളുടെ കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്കൂള്‍ അധികാരികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ടായിരുന്നു. പഞ്ചായത്ത് ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍, നഗരകാര്യ ഡയറക്ടര്‍ തുടങ്ങിയവരും ഉചിതനടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയതാണ്. വേണ്ടത്ര ശുചിമുറികളും പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെൻഡിങ് മെഷീന്‍ അഥവാ വെയിസ്റ്റ്ഡിസ്പോസിങ് സൗകര്യം എന്നിവ ഇല്ലെങ്കിൽ സ്കൂള്‍ നടത്തിപ്പിന് അംഗീകാരം നല്‍കുന്നത് പോലും തടയണമെന്ന് നിർദേശിച്ചാണ് ബാലാവകാശ കമീഷന്‍ തദ്ദേശവകുപ്പിന് സര്‍ക്കുലര്‍ നല്‍കിയത്. ഉറപ്പാക്കേണ്ട ചുമതല തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കായിരുന്നു. ഇ. ഷംസുദ്ദീന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story