Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 8:12 AM GMT Updated On
date_range 3 Sep 2017 8:12 AM GMTബിബിൻ വധം: അറസ്റ്റിലായവർ പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായവരെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39), വെട്ടം ആശാൻപടി യൂനിറ്റ് പ്രസിഡൻറ് പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ തുഫൈൽ (32) എന്നിവരെയാണ് തിരൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ നൽകിയത്. ശനിയാഴ്ച വൈകുന്നേരം മുതൽ പ്രത്യേക അന്വേഷണസംഘം പ്രതികളെ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. ആറ് പേരാണ് കൃത്യത്തിൽ പങ്കെടുത്തത്. എല്ലാവരും ഒളിവിലാണ്. ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ബിബിനെ വധിക്കാൻ ആസൂത്രണം നടത്തിയിരുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ, നരിപറമ്പ് എന്നിവിടങ്ങളിൽ ഒത്തുകൂടിയായിരുന്നു ഇത്. ബിബിനെ കൊലപ്പെടുത്താൻ മുമ്പും ശ്രമിച്ചതായും മൊഴിയുണ്ട്. ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ തുഫൈൽ 2011ൽ പെരുന്നാൾ ദിനത്തിൽ സി.പി.എം പ്രവർത്തകരായ ബീമാെൻറപുരക്കൽ ഹനീഫ, മുനീർ എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയാണ്. തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, സി.ഐ എം.കെ ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. photo: tir mg1 -അൻവർ photo: tir mg2 തുഫൈൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story