Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:13 AM GMT Updated On
date_range 20 Oct 2017 5:13 AM GMTഎരഞ്ഞിമാവിലെ ഗെയിൽ വിരുദ്ധ സമരം സംസ്ഥാന ശ്രദ്ധയിലേക്ക്
text_fieldsbookmark_border
സൈഫുദ്ദീൻ കണ്ണനാരി അരീക്കോട്: മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തിയായ എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ ജനകീയ സമരം സംസ്ഥാന ശ്രദ്ധയിലേക്ക്. 18 ദിവസമായി നടക്കുന്ന സമരത്തിന് ജനപിന്തുണയേറിയിട്ടുണ്ട്. പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നിടത്താണ് പ്രധാന സമരകേന്ദ്രം. സംസ്ഥാനത്തെ 136 പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈൻ പദ്ധതിയിൽ അധികൃതർക്കും സർക്കാറിനും വലിയ ചെറുത്തുനിൽപ്പ് നേരിടേണ്ടിവരുന്നത് എരഞ്ഞിമാവിലാണ്. ഒക്ടോബർ ആറിന് അറുപതോളം ഇരകളെയും സമരസമിതിക്കാരെയും അറസ്റ്റ് ചെയ്തതോടെയാണ് സമരം തീവ്രമായത്. പിന്നീട് പ്രവൃത്തിയാരംഭിക്കാൻ സാധിച്ചിട്ടില്ല. തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ കാരശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും പൈപ്പ് ലൈൻ അലൈൻമെൻറ് മാർക്ക് ചെയ്ത ഇടങ്ങളിലൂടെ സമരസമിതി ശനിയാഴ്ച രാവിലെ മുതൽ യാത്ര നടത്തും. തുടർന്ന് കാവനൂർ, കീഴുപറമ്പ്, അരീക്കോട് ഗ്രാമപഞ്ചായത്തുകളിലെ മാർക്ക് ചെയ്ത സ്ഥലത്ത് കൂടെയും യാത്ര നടത്തും. തിങ്കളാഴ്ച നെല്ലിക്കാപറമ്പിൽ ഇരകളുടെ സംഗമം നടക്കും. സമരം തീക്ഷ്ണമായിട്ടും ഗെയിൽ അധികൃതർ ചർച്ചക്ക് തയാറായിട്ടില്ല. ഗെയിൽ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട്. ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന ന്യായമായ ആവശ്യം മാത്രമാണ് തങ്ങൾക്കുള്ളതെന്ന് സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ പറയുന്നു. സമരസ്ഥലത്തേക്ക് പരിസ്ഥിതി പ്രവർത്തക മേധാ പട്കറെയും എത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story