Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:11 AM GMT Updated On
date_range 9 Oct 2017 5:11 AM GMTവിവിധ ജില്ലകളിൽനിന്ന് മൂന്നുകോടി തട്ടിയെടുത്ത് കമ്പനി നടത്തിപ്പുകാർ മുങ്ങി
text_fieldsbookmark_border
അരീക്കോട്: മലബാറിലെ വിവിധ ജില്ലകളിൽനിന്നായി 1500ഓളം പേരിൽനിന്ന് മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത് കമ്പനി നടത്തിപ്പുകാർ മുങ്ങിയതായി പരാതി. മധുര ആസ്ഥാനമായ വി.ജെ.എൽ ഡയറീസ് എന്ന സ്ഥാപനത്തിെൻറ മലബാറിലെ ഏജൻസിയായി പ്രവർത്തിക്കുന്ന കമ്പനിയാെണന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിരവധി പേരിൽനിന്ന് പണം വാങ്ങിയത്. 2011ലാണ് കമ്പനി അരീക്കോട്ട് പ്രവർത്തനം തുടങ്ങിയത്. നൂറോളം ഏജൻറുമാർ വഴിയാണ് 1500 ഇടപാടുകാരെ സംഘടിപ്പിച്ച് പണം തട്ടിയത്. പാലും പാലുൽപന്നങ്ങളും നിർമിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനിയാെണന്നാണ് ഇടപാടുകാരെ അറിയിച്ചിരുന്നത്. 100 രൂപ മുതൽ 3,500 രൂപ വരെ ഓരോ മാസവും ഓരോരുത്തരിൽനിന്ന് വാങ്ങിയിരുന്നു. ഒരു ലക്ഷം നിക്ഷേപിക്കുന്നവർക്ക് അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷം വരെ നൽകുമെന്നായിരുന്നു വാഗ്ദാനം. ആദിവാസികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. വെറ്റിലപ്പാറ നിവാസിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് നിക്ഷേപകർ പറഞ്ഞു. അരീക്കോെട്ട ഒാഫിസ് പൂട്ടിയാണ് നടത്തിപ്പുകാർ മുങ്ങിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് സ്റ്റേഷൻ, മഞ്ചേരി സി.ഐ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾ മുങ്ങിയതിനെത്തുടർന്ന്, തട്ടിപ്പിനിരയായവർ ഏജൻറുമാരുടെ വീടുകളിലെത്തി ബഹളം തുടങ്ങിയതോടെ ഇന്നലെ ഏജൻറുമാർ വെറ്റിലപ്പാറ സ്വദേശിയുടെ വീട്ടിലെത്തിയെങ്കിലും ഇയാൾ സ്ഥലത്തില്ലായിരുന്നു. ഇതോടെ ഇവർ വെറ്റിലപ്പാറയിൽ പ്രകടനം നടത്തി. തങ്ങളുടെ പണമുപയോഗിച്ച് പ്രതികൾ ബന്ധുക്കളുടെ പേരിൽ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടന്നും അത് വിൽപന നടത്തി പണം തിരികെ ലഭിക്കാൻ നടപടി വേണമെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story