Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്കട-...

മങ്കട- കൂട്ടില്‍^പട്ടിക്കാട് റോഡ് റബറൈസിങ്​ പ്രവൃത്തി വൈകുന്നു

text_fields
bookmark_border
മങ്കട- കൂട്ടില്‍-പട്ടിക്കാട് റോഡ് റബറൈസിങ് പ്രവൃത്തി വൈകുന്നു മങ്കട: റബറൈസിങ്ങിന് അനുമതി ലഭിച്ച മങ്കട--കൂട്ടില്‍ റോഡ് പ്രവൃത്തികള്‍ തുടങ്ങിയില്ല. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മഴ മാറിയതിനു ശേഷമേ പ്രവൃത്തി തുടങ്ങാനാവൂ. ഇതി​െൻറ മുന്നോടിയായി പാലങ്ങള്‍, ഭിത്തികെട്ടല്‍ എന്നിവയും നടക്കേണ്ടതുണ്ട്്. 3.40 കോടി രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇത് നാല് കിലോമീറ്റർ റോഡ് റബറൈസിങ് നടത്താന്‍ മാത്രമേ തികയൂ. മങ്കട മുതല്‍ പട്ടിക്കാട് വരെ ഏഴ് കിലോമീറ്ററാണ് ദൂരം. നാല് കിലോമീറ്റര്‍ ഏകദേശം കൂട്ടില്‍ പ്രദേശത്തി​െൻറയും വലമ്പൂരി​െൻറയും അതിര്‍ത്തി വരെ എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, മങ്കട ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ പൂർത്തിയാക്കേണ്ടതുണ്ട്. റബറൈസിങ് കഴിഞ്ഞാല്‍ റോഡ് പൊളിക്കാന്‍ പൊതുമരാമത്ത് സമ്മതിക്കില്ല. അതോടെ കുടിവെള്ള പദ്ധതിക്ക് വേണ്ടി ഇതുവരെ ചെയ്ത പ്രവൃത്തികളെല്ലാം വെറുതെയാകും. 2014ലാണ് മൂര്‍ക്കനാട് പദ്ധതിക്കുവേണ്ടി റോഡരിക് കീറി പൈപ്പ് സ്ഥാപിക്കാൻ വാട്ടര്‍ അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പ് ഒരുമാസത്തെ സമയം നല്‍കിയത്. മൂന്നുവര്‍ഷം തികയുമ്പോഴും മങ്കട മുതല്‍ അനാഥശാല വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം പൈപ്പ്സ്ഥാപിക്കല്‍ നടന്നിട്ടില്ല. പൈപ്പിടാന്‍ കീറി മൂടിയ ചേരിയം മുതല്‍ കൂട്ടില്‍ വരെയുള്ള ഭാഗങ്ങള്‍ ടാറിങ് നടത്താതെ പൊട്ടിപൊളിഞ്ഞ് കിടങ്ങുകളായി കിടക്കുകയാണ്. CAPTION Mankada KootilRoad: കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന മങ്കട-കൂട്ടില്‍ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story